തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്.എഫ്.ഐയുടെ ആൾ മാറാട്ടത്തിൽ പ്രിൻസിപ്പലിനും എസ്.എഫ്.ഐ നേതാവ് വിശാഖിനുമെതിരെ പൊലീസ് കേസെടുത്തു. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന, എന്നിവയ്ക്കാണ് മുൻ പ്രിൻസിപ്പൽ ജി.ജെ. ഷൈജു, വിദ്യാർത്ഥി നേതാവ് വിശാഖ് എന്നിവർക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തത്. സർവകലാശാല നൽകിയ പരാതിയിലാണ് കേസ്.
നേരത്തെ ഡോ. ജി.ജെ. ഷൈജുവിനെ തത‌്സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ജീവനക്കാർക്ക് ശമ്പളം നൽകാൻ വാഴ്സിറ്റി നൽകിയിരുന്ന ഡി.ഡി.ഒ ചുമതലയും റദ്ദാക്കി. ക്രമക്കേട് കാട്ടിയതിന് സസ്പെൻഷനടക്കം ശിക്ഷാ നടപടി സ്വീകരിച്ച് വാഴ്സിറ്റിയെ അറിയിക്കാൻ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് മാനേജ്മെന്റിനോട് കേരള സർവകലാശാല സിൻഡിക്കേറ്റ് നിർദ്ദേശിച്ചിരുന്നു. ഇല്ലെങ്കിൽ കോളേജിന്റെ അംഗീകാരം റദ്ദാക്കും. പരീക്ഷയടക്കം സർവകലാശാലയുടെ എല്ലാ ചുമതലകളിൽ നിന്നും 5 വർഷത്തേക്ക് ഷൈജുവിനെ ഒഴിവാക്കി. . ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് തെറ്റായ വിവരങ്ങൾ നൽകിയത് സർവകലാശാലയെ കബളിപ്പിക്കലാണെന്ന് വി.സി ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |