കൊച്ചി: പാതയോരങ്ങളിലും നടപ്പാതകളിലും സ്ഥാപിച്ചിട്ടുള്ള കൊടിതോരണങ്ങളും ബാനറുകളും നീക്കണമെന്ന കോടതിയുത്തരവ് അവഗണിച്ചാൽ അധികൃതർ കർശന നടപടി നേരിടേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. തോരണങ്ങൾ, ബാനറുകൾ എന്നിവയാൽ റോഡുകൾ നിറയുകയാണെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയിരുന്നു. കൊടിതോരണങ്ങളും ബാനറുകളും നീക്കാൻ പഞ്ചായത്തുതലത്തിൽ കമ്മിറ്റികൾക്ക് രൂപം നൽകിയെങ്കിലും ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഉത്തരവു നടപ്പാക്കുന്നതിൽ അലംഭാവമില്ലെന്നും നടപടികളുടെ കാര്യത്തിൽ വ്യക്തത വരുത്താൻ സമയം വേണമെന്നും സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടതിനാൽ ഹർജികൾ ജൂൺ എട്ടിലേക്കു മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |