ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ രാജ്യതലസ്ഥാനത്ത് തുടരുന്ന സമരം തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ. സമരത്തിന് എത്തുന്നവരെ പൊലീസ് തടയുകയാണെന്നും ഉദ്ഘാടന ദിവസം പാർലമെന്റ് മന്ദിരത്തിന് മുന്നിൽ നിശ്ചയിച്ചിട്ടുള്ള മഹാ പഞ്ചായത്തിന്റെ ഭാഗമാകാനെത്തിയ വനിതകളെ അംബാലയിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ഗുസ്തി താരം വിനയ് ഫോഗട്ട് ആരോപിച്ചു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് താരം പ്രതികരിച്ചത്.
സമരം തടയാൻ പല തലത്തിലുള്ള സമ്മർദ്ദമുണ്ടെന്നും എന്നാൽ സത്യത്തിന് വേണ്ടിയാണ് സമരം ചെയ്യുന്നതെന്നും താരങ്ങൾ അറിയിച്ചു. കുറ്റാരോപിതനായ ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്ന നടപടിയാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. എന്ത് വന്നാലും മഹാ പഞ്ചായത്തിൽ നിന്ന് പിന്മാറില്ലെന്നും താരങ്ങൾ വ്യക്തമാക്കി.
Wrestlers' protest against WFI (Wrestling Federation of India) president | Delhi Police filed further status report. Statements of victims under section 164 recorded. Copies of the status report supplied to the complainants. Matter put up for further hearing on 27th June.
— ANI (@ANI) May 27, 2023
അതേസമയം ബ്രിജ് ഭൂഷണെതിരെ രേഖപ്പെടുത്തിയ ലൈംഗിക പരാതികൾ ഗൗരവ സ്വഭാവമുള്ളവയാണെന്ന് ഡൽഹി പൊലീസ് റോസ് അവന്യു കോടതിയെ അറിയിച്ചു. എല്ലാ പരാതിക്കാരുടെയും രഹസ്യ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് കോടതിയെ ധരിപ്പിച്ചു. മുദ്ര വച്ച കവറിൽ കൈമാറിയ തത്‌സ്ഥിതി റിപ്പോർട്ടിന്റെ പകർപ്പ് പരാതികാർക്ക് ലഭ്യമാക്കണമെന്ന് കോടതി ഡൽഹി പൊലീസിനോട് നിർദേശിച്ചു. ബ്രിജ് ഭൂഷണെതിരായ എഫ്ഐആറിന്റെ പകർപ്പ് ഡൽഹി പൊലീസ് നൽകിയില്ല എന്ന് നേരത്തെ പരാതിക്കാർ അറിയിച്ചിരുന്നു. കേസ് വീണ്ടും വാദം കേൾക്കാനായി ജൂൺ 27-ലേയ്ക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |