തിരുവനന്തപുരം: ജനാധിപത്യം അരിയിട്ട് വാഴിക്കലുകളോ ഫോട്ടോ ഷൂട്ടുകളോ അല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെഫേസ്ബുക്ക്‌പോസ്റ്റ്.
'രാജ്യത്തിനുവേണ്ടി എന്ത് നിർമ്മിച്ചാലും അത് ജനാധിപത്യ മൂല്യങ്ങളിലും ഭരണഘടനാ തത്വങ്ങളിലും ഉറപ്പിച്ചു കൊണ്ടാവണം. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും എവിടെ? ഞാനാണ് എല്ലാം എന്ന് ഒരാൾ വിചാരിക്കുന്നതാണ് ഏകാധിപത്യം. എന്നിലൂടെ എല്ലാം സംഭവിച്ചു , ഞാൻ മാത്രമാണ് ഇതിനെല്ലാം കാരണഭൂതൻ എന്നൊരാൾ സ്വയം ധരിക്കുന്നത് ചരിത്രത്തെ നിഷേധിക്കലാണ്, ഭീരുത്വമാണ്. നിർഭാഗ്യവശാൽ നരേന്ദ്രമോദിയും അനുയായികളും ഇപ്പോൾ ചെയ്യുന്നത് ഇതൊക്കെയാണ്.
ജനാധിപത്യ സഭകളിൽ രണ്ട് മഹദ് സാന്നിദ്ധ്യങ്ങളേ ഉള്ളൂ... ഒന്ന് ജനങ്ങൾ, രണ്ടാമത്തേത് ഭരണഘടന.
പ്രണമിക്കേണ്ടത് അവയ്ക്ക് മുന്നിലാണ്. സംഘപരിവാറിനോടും ഫാസിസത്തോടും പൊരുതാനും ഇന്ത്യയുടെ ഉന്നമനത്തിനായി സ്വയം സമർപ്പിക്കാനും ഗാന്ധിയെയും നെഹ്രുവിനെയും അവരുടെ പാതയിൽ സഞ്ചരിച്ച അസംഖ്യംദേശസ്‌നേഹികളെയും ഓർക്കണം.ദേശസ്നേഹവും അതിതീവ്രദേശീയതയും തമ്മിൽ അജഗജാന്തരമുണ്ട്.'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |