അങ്കാറ: ഇന്നലെ നടന്ന രണ്ടാം റൗണ്ട് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ അനുയായികൾക്ക് പണം വിതരണം ചെയ്ത് തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗൻ. ഇസ്താംബുൾ പോളിംഗ് സ്റ്റേഷന് പുറത്ത് കൂടി നിന്ന അനുയായികൾക്ക് 200 ലിറയുടെ ( ഏകദേശം 830 ഇന്ത്യൻ രൂപ ) നോട്ട് വീതമാണ് എർദോഗൻ നൽകിയത്. കുട്ടികൾക്ക് കളിപ്പാട്ടങ്ങളും വിതരണം ചെയ്തു. തുർക്കി ഇലക്ഷൻ കമ്മിഷന്റെ നിയമപ്രകാരം തിരഞ്ഞെടുപ്പ് ദിവസം സ്ഥാനാർത്ഥികൾ പ്രചാരണം നടത്താൻ പാടില്ല. എന്നാൽ, രാജ്യത്ത് വിശേഷ ദിനങ്ങളടക്കമുള്ള പ്രത്യേക അവസരങ്ങളിലും പൊതുപരിപാടികളിലും അനുയായികൾക്ക് പണം നൽകുന്ന പതിവ് എർദോഗനുണ്ട്. ഈ മാസം 14ന് നടന്ന ആദ്യ റൗണ്ട് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് ശേഷവും എർദോഗൻ കുട്ടികൾക്ക് പണം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |