കോട്ടയം: പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരി വെട്ടേറ്റ് മരിച്ചതിന് പിന്നാലെ വിഷം കഴിച്ച ഭർത്താവും മരിച്ചു. മണർകാട് തുരുത്തിപ്പടിയിൽ കാഞ്ഞിരത്തുംമൂട്ടിൽ ജൂബി ജേക്കബ് (26)കൊല്ലപ്പെട്ട കേസിലെ പ്രതിയായ, ഭർത്താവ് കങ്ങഴ പുളിമൂട്ടിൽ ഷിനോ മാത്യു (32) ആണ് മരിച്ചത്. കഴിഞ്ഞ 19ന് രാവിലെ വെട്ടേറ്റ നിലയിൽ വീടിന്റെ സിറ്റൗട്ടിൽ കണ്ടെത്തിയ ജൂബിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരിച്ചു. മകളെ വെട്ടിയത് ഷിനോയാണെന്ന് ജൂബിയുടെ പിതാവ് പൊലീസിന് മൊഴിനൽകിയിരുന്നു. തുടർന്ന് ഒളിവിൽപ്പോയ ഷിനോയ്ക്കായി അന്വേഷണം നടക്കുകയായിരുന്നു.
അതിനിടെ, 19ന് രാത്രിയോടെ തൃക്കൊടിത്താനം പെരുമ്പനച്ചിയിലെ വാടകവീട്ടിൽ നിന്ന് വിഷം കഴിച്ച നിലയിൽ ഇയാ
ൾ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തി. അവിടെനിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കയച്ച ഇയാളെ മണർകാട് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അവിടെ ചികിത്സയിൽ തുടരുകയായിരുന്നു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് മരണം. പൊളോണിയം എന്ന വിഷമാണ് ഇയാൾ കഴിച്ചതെന്ന് പൊലീസ് പറഞ്ഞു. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മക്കൾ: സച്ചിൻ, സ്‌റ്റെവിൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |