ഭുവന്വേശ്വർ: ഒഡിഷയിലെ ബാലസോർ ട്രെയിൻ ദുരന്തത്തിന്റെ വിവിധ ചിത്രങ്ങളും ഫോട്ടോകളുമാണ് സോഷ്യൽ മീഡിയകളിൽ. കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങൾക്കിടയിൽ സ്വന്തം മകനെ തിരയുന്ന അച്ഛന്റെ നൊമ്പരം പകർത്തിയ വീഡിയോ ഏറെ നൊമ്പരമുണ്ടാക്കി. പ്രദേശിക മാധ്യമപ്രവർത്തകനാണ് ദൃശ്യങ്ങൾ പകർത്തിയത്. ആരെയും കണ്ണീരണിയിക്കുന്നതാണ് ദൃശ്യം.
ഹാളിൽ നിരത്തിയിട്ടിരിക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. അവയ്ക്കിടയിൽ ഓരോ മൃതദേഹത്തിന്റെയും തുണി ഉയർത്തി നോക്കുകയാണ് വൃദ്ധൻ. കോറമണ്ഡൽ എക്‌സ്‌പ്രസിലാണ് മകനുണ്ടായിരുന്നതെന്നും അപകടത്തിന് ശേഷം കാണാനില്ലെന്നും ഇയാൾ പറയുന്നു. മകനെ ഒരുപാട് തിരഞ്ഞു, പക്ഷേ കണ്ടെത്താനായില്ല. സുഖോയിലാണ് വീടെന്നും പൊലീസുകരോട് അന്വേഷിച്ചിട്ട് കാര്യമുണ്ടായില്ലെന്നും ഇയാൾ കണ്ണീരോടെ പറയുന്നു. ധൈര്യമായിരിക്കാനും മകൻ ജീവനോടെ തിരിച്ചെത്തുമെന്നും മാധ്യമപ്രവർത്തകൻ സമാധാനപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |