തിരുവനന്തപുരം:ആശ്രിത നിയമനം നേടിയവർ മറ്റ് ആശ്രിതരെ സംരക്ഷിച്ചില്ലെങ്കിൽ
.ശമ്പളത്തിന്റെ നാലിലൊന്ന് സർക്കാർ പിടിച്ചെടുത്ത് അവർക്ക് നൽകും.ഇതിനായി നിയമത്തിൽ ഭേദഗതി വരുത്തുന്നതിന് മുഖ്യമന്ത്രി അംഗീകാരം നൽകി.. മന്ത്രിസഭയും അംഗീകരിക്കുന്നതോടെ,ഇത് ഭേദഗതി ഓർഡിനൻസായി ഇറക്കും.
2018 ഫെബ്രുവരി 21നാണ് ആശ്രിത നിയമനം സംബന്ധിച്ച നിയമം ഭേദഗതി ചെയ്തത്. ഇങ്ങനെ നിയമിതരാകുന്നവർ ആശ്രിതരെ സംരക്ഷിക്കുമെന്ന സത്യവാങ്മൂലം നൽകണമെന്നായിരുന്നു ആദ്യ നിർദേശം ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിനു കൈമാറിയത്. സത്യവാങ്മൂലം ലംഘിക്കുന്നവരിൽ നിന്ന് 20 % ശമ്പളം പിടിച്ചെടുത്ത് ആശ്രിതർക്ക് നൽകണം..പിന്നീട് ധനകാര്യ,നിയമ വകുപ്പുകളുടെ ഉപദേശം കൂടി തേടിയ
ശേഷമാണ് ഇത് 25% ആയി ഉയർത്തി. സർക്കാർ കരടു നിയമം തയാറാക്കിയത്.
ജീവനക്കാരൻ ശൂന്യവേതന അവധിയിലാണെങ്കിൽ ശമ്പളത്തിൽ നിന്നു പിടിച്ചെടുക്കേണ്ട തുക മുൻകൂറായി പരാതിക്കാരുടെ ബാങ്ക് അക്കൗണ്ടിൽ കെട്ടി വയ്ക്കണം , പരാതി ലഭിച്ചാൽ അന്വേഷിക്കേണ്ട ഉത്തരവാദിത്തം തഹസിൽദാർക്കും അപ്പീൽ അധികാരി കലക്ടറുമായിരിക്കും, സംരക്ഷിതർക്കുള്ള തുക ശമ്പളത്തിൽ നിന്നു പിടിക്കുന്നതിനുള്ള സമ്മതപത്രം നിയമനം ലഭിക്കുമ്പോൾ തന്നെ ജീവനക്കാരൻ നൽകണം..നിയമഭേദഗതി വരുന്നതോടെ, ജീവനക്കാരൻ സർവീസിലിരിക്കെ മരണപ്പെട്ടാൽ ആശ്രിതരിൽ ഒരാൾക്ക് മാത്രം പ്രയോജനം ലഭിക്കുകയും മറ്റുള്ളവർ അവഗണിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതി ഒഴിവാകും. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |