കീവ് : യുക്രെയിനിലെ ഖേഴ്സൺ പ്രവിശ്യയിൽ നോവ കഖോവ്‌ക ഡാം തകർന്നത് മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ മരിച്ചതായി റഷ്യയുടെ സ്ഥിരീകരണം. എന്നാൽ മരണസംഖ്യ ഇനിയും ഉയർന്നിരിക്കാമെന്നാണ് യുക്രെയിൻ അധികൃതർ പറയുന്നത്.
ഖേഴ്സണിലെ 600 ചതുരശ്ര കിലോമീറ്റർ പ്രദേശം വെള്ളത്തിനടിയിൽ തുടരുകയാണ്. ഇതിൽ 68 ശതമാനവും റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ്. യുക്രെയിന്റെ നിയന്ത്രണത്തിലുള്ള ബാക്കി ഭാഗത്ത് മാത്രം 159 ട്രാൻസ്ഫോർമർ സബ്സ്റ്റേഷനുകൾ തകരാറിലായി. 14,716 വീടുകളിലേക്കുള്ള വാതക വിതരണവും തടസപ്പെട്ടു. ഒസ്ട്രീവ് ജില്ലയിൽ ജലവിതരണം പൂർണമായും മുടങ്ങി.
വെള്ളപ്പൊക്ക ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനത്തിനിടെയിലും റഷ്യ ഷെല്ലാക്രമണം തുടരുന്നതായി യുക്രെയിൻ ആരോപിച്ചു. ഖേഴ്സണിന്റെ തെക്കൻ മേഖലകളിൽ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ഇന്നലെ സന്ദർശനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |