തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫാസ്റ്റ് ട്രാക്ക് ക്ലിനിക് അവതരിപ്പിച്ച് കിംസ്‌ഹെൽത്ത്. അത്യാഹിത വിഭാഗത്തിന്റെ ഈ സേവനത്തിലൂടെ രാത്രികാലങ്ങളിൽ അടിയന്തര പരിചരണം ആവശ്യമായി വരുന്ന രോഗികൾക്ക് വേഗത്തിൽ വൈദ്യസഹായം നൽകും. വൈകിട്ട് ഡോക്ടർമാരുടെ കൺസൾട്ടേഷൻ ലഭ്യമാകുന്നതിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കി, കാത്തിരിപ്പ് സമയം കുറയ്ക്കാനും ഗുരുതരമല്ലാത്ത അത്യാഹിതങ്ങൾക്ക് സമയബന്ധിതമായി പരിചരണം നൽകാനുമാണ് ഫാസ്റ്റ് ട്രാക്ക് ക്ലിനിക് ലക്ഷ്യമിടുന്നത്.
വൈകിട്ട് വരുന്ന വാക്ക്ഇൻ രോഗികൾക്ക് സാധാരണ രീതിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിലാണ് പേകേണ്ടിവരിക. എന്നാൽ അവിടെ അത്യാഹിത കേസുകൾക്ക് മുൻഗണന നൽകുന്നതിനാൽ പലപ്പോഴും കാത്തിരിക്കേണ്ടി വരും. എന്നാൽ രോഗികൾക്ക് എമർജൻസി ഡോക്ടർമാരുടെ സേവനം ഉടനടി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് ഈ പ്രശ്നം ലഘൂകരിക്കാനാണ് കിംസ്‌ഹെൽത്ത് ഫാസ്റ്റ് ട്രാക്ക് ക്ലിനിക് പദ്ധതിയിടുന്നത്. വൈകിട്ട് ഏഴ് മുതൽ അടുത്ത ദിവസം രാവിലെ എട്ട് വരെ ഫാസ്റ്റ് ട്രാക്ക് ക്ലിനിക്
പ്രവർത്തിക്കുമെന്ന് കിംസ്‌ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.എം.ഐ.സഹദുള്ള പറഞ്ഞു.പരിചയസമ്പന്നരായ എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരടങ്ങുന്നതാണ് ഫാസ്റ്റ് ട്രാക്ക് ക്ലിനിക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |