SignIn
Kerala Kaumudi Online
Wednesday, 09 July 2025 12.39 AM IST

നിഖിലിന് വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തി കൊടുത്ത മുൻ എസ്എഫ്‌ഐ നേതാവിനായി ഇന്റർപോളിന്റെ സഹായം തേടാൻ പൊലീസ്; ബ്ളൂ കോർണർ നോട്ടീസിറക്കും

Increase Font Size Decrease Font Size Print Page
abin-raj

ആലപ്പുഴ: നിഖിൽ തോമസിന് വ്യാജ ബി കോം സർട്ടിഫിക്കറ്റ് തരപ്പെടുത്തി കൊടുത്ത എസ് എഫ് ഐ മുൻ നേതാവ് അബിൻ രാജിനായി ഇന്റർപോളിന്റെ സഹായം തേടാനൊരുങ്ങി പൊലീസ്. അബിനായി ബ്ളൂ കോർണർ നോട്ടീസ് ഇറക്കും. മാലിദ്വീപിൽ ജോലി ചെയ്യുന്ന അബിനെ നാട്ടിലെത്തിക്കുന്നതിന് വേണ്ടിയാണ് ഇന്റർപോളിന്റെ സഹായം തേടുന്നത്. എസ് എഫ് ഐ കായംകുളം മുൻ ഏരിയാ സെക്രട്ടറി അബിൻ രാജാണ് വ്യാജസർട്ടിഫിക്കറ്റ് തരപ്പെടുത്തി കൊടുത്തതെന്നാണ് നി​ഖി​ലിന്റെ മൊഴി. കേസിൽ അബിൻ രാജ് രണ്ടാം പ്രതിയാണ്.

നിഖിലിന്റെ സുഹൃത്തായ അബിൻരാജ് നേരത്തെ എഡ്യുക്കേഷൻ കൺസൾട്ടന്റായിരുന്നു. രണ്ട് ലക്ഷം രൂപ കൊടുത്താണ് അബിൻ രാജിൽ നിന്ന് കലിംഗ യൂണിവേഴ്സിറ്റിയുടെ ബി കോം സർട്ടിഫിക്കറ്റ് നി​ഖിൽ വാങ്ങിയത്. ഒറിജിനലാണെന്നും കേരള യൂണിവേഴ്സിറ്റി എം കോം പ്രവേശനത്തിന് തടസം ഉണ്ടാകില്ലെന്നും അബിൻ ഉറപ്പ് നൽകിയിരുന്നു.

എറണാകുളത്തെ വിദേശ മാൻപവർ റിക്രൂട്ട്മെന്റ് ഏജൻസിയും ഇതിന് പിന്നിലുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കലിംഗ യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് കായംകുളം എം എസ് എം കോളേജിൽ നിഖിൽ ഹാജരാക്കിയ സമയത്ത്,​ ബാങ്ക് അക്കൗണ്ടിൽ നിന്ന് അബിന്റെ അക്കൗണ്ടിലേക്ക് രണ്ടുലക്ഷം രൂപ കൈമാറിയതായി പൊലീസ് കണ്ടെത്തിയിരുന്നു.

കായംകുളത്ത് മാത്രം പത്തോളം പേർ അബിൻ നൽകിയ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് കോളേജുകളിൽ പ്രവേശനം നേടുകയും ജോലി സമ്പാദിക്കുകയും ചെയ്തതായി സൂചനയുണ്ട്. രണ്ട് മുതൽ നാല് ലക്ഷം രൂപ വരെയാണ് വ്യാജ സർട്ടിഫിക്കറ്റിനായി പലരും ചെലവഴിച്ചത്. എസ് എഫ് ഐ നേതാവായിരുന്നതിനാലാണ് നിഖിലിന് രണ്ട് ലക്ഷം രൂപയ്ക്ക് നൽകിയത്. മറ്റുള്ളവരിൽ നിന്ന് കൂടുതൽ തുക വാങ്ങിയിരുന്നു. ഉപരിപഠനത്തിനും നിയമപഠനത്തിനും ജോലിയ്ക്കുമായാണ് പലരും വ്യാജസർട്ടിഫിക്കറ്റുകൾ സ്വന്തമാക്കിയത്. കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലായിരുന്നു സർട്ടിഫിക്കറ്റ് കച്ചവടം.

TAGS: CASE DIARY, NIKHIL THOMAS, ABIN RAJ, FAKE DEGRE CERTIFICATE CASE, INTERPOL, BLUE CORNER NOTICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.