തിരുവനന്തപുരം :സംസ്ഥാനത്തെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ ഓപ്പറേഷൻ ട്രഷർ ഹണ്ടിന്റെ ഭാഗമായി നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. രാവിലെ 530 മുതലാണ് ഒരേ സമയം സംസ്ഥാനത്തെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ റെയ്‌ഡ് നടന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ കടത്തിവിടുന്നതിനായി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി പരിശോധനയിൽ കണ്ടെത്തി.
എക്സൈസ് വകുപ്പിന് കീഴിലുള്ള 39 അതിർത്തി ചെക്ക് പോസ്റ്റുകളിലും മോട്ടോർ വാഹന വകുപ്പിന്റെ കീഴിലെ 19 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള 12 കന്നുകാലി ചെക്ക് പോസ്റ്റുകളിലുമാണ് ഓപ്പറേഷൻ ട്രഷർ ഹണ്ടിന്റെ ഭാഗമായി മിന്നൽ പരിശോധന നടത്തിയത്.തിരുവനന്തപുരം ദില്ലയിലെ പാറശാല മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റിന് സമീപം ഏജന്റിന്റെ കൈയിൽ നിന്നും 1900 രൂപയും കൊല്ലം ജില്ലയിലെ ആര്യങ്കാവ് മോട്ടോർ വാഹനവകുപ്പ് ചെക്ക് പോസ്റ്റിലെ ഓഫീസ് അസിസ്റ്റന്റിന്റെ മേശപ്പുറത്ത് നിന്ന് 60000 രൂപയും പാലക്കാട് ജില്ലയിലെ ഗോപാലപുരം മോട്ടോർ വാഹനവകുപ്പ് ചെക്ക്‌പോസ്റ്റിൽ നിന്ന് 3950 രൂപയും പാലക്കാട് ജില്ലയിലെ വേലതാവളം ചെക്ക് പോസ്റ്റിൽ ഓഫീസിനകത്ത് നിന്ന് 4700 രൂപയും പിടികൂടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |