SignIn
Kerala Kaumudi Online
Monday, 07 July 2025 2.50 PM IST

തൃശൂർ വിടാതെ ഇഡി; സി പി എം നിയന്ത്രണത്തിലുള്ള മറ്റൊരു സഹകരണ ബാങ്കിൽ കൂടി റെയ്ഡ്

Increase Font Size Decrease Font Size Print Page

ed

തൃശൂർ: അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൽ ഇ ഡി പരിശോധന. കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ തൃശൂർ കോലഴിയിലെ സ്ഥിരതാമസക്കാരനും കണ്ണൂർ സ്വദേശിയുമായ പി. സതീഷ്‌കുമാർ കള്ളപ്പണം വെളിപ്പിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. സി പി എമ്മിന്റെ നിയന്ത്രണത്തിലുള്ള ബാങ്കാണിത്.


സതീഷ് കുമാറിന്റെയും കുടുംബാംഗങ്ങളുടേതുമടക്കം ഈ ബാങ്കിലെ നാല് അക്കൗണ്ടുകൾ ഇ ഡി മരവിപ്പിച്ചിട്ടുണ്ട്. ഈ നാല് അക്കൗണ്ടുകളുടെ വിശദാംശങ്ങളും ഇ ഡി ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. ഇതിലാണ് സതീഷ് കുമാർ വ്യാപകമായി കള്ളപ്പണം വെളിപ്പിച്ചതായുള്ള വിവരങ്ങൾ ലഭിച്ചത്. കരുവന്നൂർ കേസ് അന്വേഷിച്ച പി കെ ഷാജന്റെ ഭാര്യ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അതേസമയം, നാളെ വീണ്ടും എ സി മൊയ്തീൻ ഇ ഡിക്ക് മുന്നിൽ ഹാജരാവും. കരുവന്നൂർ ബാങ്കിൽ നിന്ന് 300 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക കണ്ടെത്തൽ. പത്തോളം സഹകരണ ബാങ്കുകൾ ഉൾപ്പടെ ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്.

സതീഷ് കുമാർ രാഷ്ട്രീയ നേതാക്കളുടെ ബിനാമിയാണെന്നാണ് ഇ ഡിക്ക് ലഭിച്ച മൊഴി. ഇയാളുടെ പണമിടപാടുകൾ കൈകാര്യം ചെയ്തിരുന്ന കെ എ ജിജോർ നൽകിയ മൊഴിയിൽ തട്ടിപ്പുകാലത്തെ ഭരണസമിതിയുമായി ബന്ധമുള്ള ഉന്നതരെക്കുറിച്ചും പരാമർശങ്ങളുമുണ്ട്. വായ്പയായി തട്ടിയെടുത്ത തുകയിൽ ഭൂരിഭാഗവും രാഷ്ട്രീയക്കാർക്ക് നൽകിയെന്നാണ് സൂചന. നേതാക്കൾക്ക് സ്വാധീനമുള്ള മറ്റു സഹകരണ ബാങ്കുകളെ ഇടപാടുകൾക്ക് മറയാക്കിയതായി ഇ ഡി സംശയിക്കുന്നു. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണനിലേക്കും അന്വേഷണം നീളുന്നതായി റിപ്പോർട്ടുണ്ട്.

TAGS: ED, THRISSUR, BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.