കൊട്ടാരക്കര: സോളാർ ഗൂഢാലോചനക്കേസ് ഡിസംബർ ആറിന് വീണ്ടും പരിഗണിക്കും.കേസിലെ പരാതിക്കാരിയും ഗണേശ് കുമാർ എം എൽ എയും നേരിട്ട് കോടതിയിലെത്തണമെന്നായിരുന്നു കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയുടെ സമൻസ്.എന്നാൽ അദ്ദേഹം എത്തിയില്ല. ഗണേശ് കുമാർ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവർത്തിച്ചു.
കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗണേശ് കുമാർ സുപ്രീം കോടതിയെ സമീപിച്ചേക്കും. നേരത്തെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.സോളാർ കേസിലെ പരാതിക്കാരിയുടെ കത്തിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടായെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ്.
സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൊഴിയടക്കം കോടതി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പരാതിക്കാരിക്കെതിരെയും ഗണേശ് കുമാറിനെതിരെയും കോടതി കേസ് എടുക്കുകയായിരുന്നു. ഇരുവരും നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടുകൊണ്ട് കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി നിരവധി തവണ സമൻസ് അയച്ചെങ്കിലും ഹാജരായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |