തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണമായിരിക്കും ഉണ്ടാകുകയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇക്കാര്യത്തിൽ ഇനിയൊരു സംശയവും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കലോത്സവത്തിൽ ഭക്ഷണം സംബന്ധിച്ച് വിവാദമുണ്ടായ സാഹചര്യത്തിലാൺ് ഇങ്ങനെയൊരു തീരുമാനമെന്നും മന്ത്രി വിശദീകരിച്ചു. സംഘാടക സമിതി യോഗത്തിലായിരുന്നു മന്ത്രി തീരുമാനം അറിയിച്ചത്.
മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. അക്രഡിറ്റേഷനുള്ള മാദ്ധ്യമപ്രവർത്തകർക്ക് പ്രത്യേക പാസ് നൽകും. മാദ്ധ്യമ പ്രവർത്തകർക്ക് ഗ്രീൻ റൂമിൽ പ്രവേശനം ഉണ്ടാകില്ല. നവമാദ്ധ്യമങ്ങളെ നിയന്ത്രിക്കുമെന്നും മന്ത്രി അറിയിച്ചു. കലോത്സവത്തിന്റെ സ്വർണക്കപ്പ് കോഴിക്കോട്ട് നിന്ന് കൊല്ലത്തേക്ക് ആഘോഷപൂർവം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ കലോത്സവത്തിൽ ഭക്ഷണം സംബന്ധിച്ച് വിവാദം ഉയർന്നിരുന്നു. തുടർന്ന് ഈ വർഷം മുതൽ നോൺ വെജ് ഭക്ഷണവും കലോത്സവത്തിൽ ഉണ്ടാകുമെന്ന് മന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു.അടുത്ത വർഷം എന്തായാലും നോൺ വെജ് ഉണ്ടാകുമെന്നും ബിരിയാണി കൊടുക്കാൻ ആഗ്രഹമുണ്ടെന്നുമായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. ഇറച്ചിയും മീനും വിളമ്പാൻ കലോത്സവ മാനുവൽ പരിഷ്‌കരിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |