മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന ക്യാബിനറ്റ് ബസ് യാത്രയ്ക്കെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു. കോളേജ് വിദ്യാർത്ഥികളേയും കൊണ്ട് ടൂർ പോകുന്ന വണ്ടികൾ ഇതിലേറെ സംവിധാനങ്ങൾ ഉള്ളവയാണ്. ഇതിലെവിടെയാണ് ആഡംബരം കാണാൻ കഴിയുന്നതെന്ന് മന്ത്രി ചോദിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നോക്കൂ. .. ഇതിലെവിടെയാണ് നിങ്ങൾക്ക് ആഡംബരം കാണാൻ കഴിയുന്നത്? കോളേജ് വിദ്യാർത്ഥികളേയും കൊണ്ട് ടൂർ പോകുന്ന വണ്ടികൾ ഇതിലേറെ സംവിധാനങ്ങൾ ഉള്ളവയാണ്. ... ഞങ്ങളുടെ ഈ യാത്ര വികസിത നവകേരളം സൃഷ്ടിക്കാനുള്ള ചരിത്രനിയോഗമാണ്. .. ഏറ്റെടുക്കുന്നു, സാഭിമാനം. .....
അതേസമയം, നവ കേരള സദസിന് കാസർകോട് ജില്ലയിലെ വടക്കേ അതിർത്തി ഗ്രാമമായ പൈവളിഗെയിൽ തുടക്കമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും തലപ്പാവ് അണിയിച്ചാണ് സംഘാടകർ സ്വീകരിച്ചത്. മന്ത്രി കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ഡിസംബർ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് നവകേരള സദസിന്റെ സമാപനം.
മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്റെ ഭാഗമായി ക്യാബിനറ്റ് ബസിൽ യാത്ര ചെയ്ത് പര്യടനം നടത്തും. സ്വാതന്ത്ര്യസമര സേനാനികൾ, വെറ്ററൻസ്, വിവിധ മേഖലകളിലെ പ്രമുഖർ, തെരഞ്ഞെടുക്കപ്പെട്ട മഹിളാ, യുവജന, കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ പ്രതിഭകൾ, കലാകാരൻമാർ, സെലിബ്രിറ്റികൾ, അവാർഡ് ജേതാക്കൾ, തെയ്യം കലാകാരൻമാർ, സാമുദായിക സംഘടനാ നേതാക്കൾ, മുതിർന്ന പൗരൻമാരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ മണ്ഡലം സദസിലെ പ്രത്യേക ക്ഷണിതാക്കളാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |