കൊച്ചി: എറണാകുളം ഡെപ്യൂട്ടി ട്രാഫിക് കമ്മിഷണർ ഇൻ ചാർജും ഓഫീസ് ആർ.ടി.ഒയുമായ അനന്തകൃഷ്ണനും മകനും ഭക്ഷ്യവിഷബാധയേറ്റു. മൂന്ന് ദിവസം മുമ്പ് കാക്കനാട് കളക്ടറേറ്റിന് സമീപത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഇരുവരും ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റാവുകയായിരുന്നു. മകൻ ഇന്നലെ ആശുപത്രി വിട്ടു.
ആരോഗ്യവകുപ്പ് ഇന്ന് ആശുപത്രിയിലെത്തി ആർ.ടി.ഒയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. തുടർന്ന് ഹോട്ടലിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കും. ഏത് ഹോട്ടലിൽ നിന്നാണ് ഭക്ഷണം കഴിച്ചതെന്ന് വ്യക്തമാകാത്ത സാഹചര്യത്തിലാണ് ആർ.ടി.ഒയെ നേരിൽ കാണുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ മാസം കാക്കനാട്ടെ ഒരു ഹോട്ടലിൽ നിന്ന് ഷവർമ്മ കഴിച്ചതിനു പിന്നാലെ യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |