മൂന്നാർ: വീണ്ടും വ്യാപകമായി കൃഷി നശിപ്പിച്ച് പടയപ്പയുടെ വിളയാട്ടം.തിങ്കളാഴ്ച രാത്രി ദേവികുളം ലാക്കാട് ഫാക്ടറി ഡിവിഷനിലാണ് പടയപ്പ ഇറങ്ങിയത്. രാത്രി എട്ടിന് പ്രദേശത്തെ സെന്റ് ആന്റണി പള്ളിക്ക് സമീപത്ത് ഇറങ്ങിയ പടയപ്പ വ്യാപകമായി കൃഷി നശിപ്പിച്ചു.
രാജാറാം, രാജാങ്കം, സതിയൻ എന്നിവരുടെ വാഴ, ക്യാരറ്റ്, ബട്ടർബീൻസ് തുടങ്ങിയവയാണ് ആന നശിപ്പിച്ചത്. ഇതിൽ സതിയന്റെ പച്ചക്കറത്തോട്ടത്തിൽ ഇത് രണ്ടാം ദിവസമാണ് ആന നാശം വരുത്തുന്നത്. ഇന്നലെ രാവിലെ ഒമ്പത് വരെ പ്രദേശത്ത് തന്നെ നിലയുറപ്പിച്ച പടയപ്പയെ വനംവകുപ്പ് അധികൃതർ എത്തിയാണ് കാട്ടലേക്ക് തുരത്തിയത്.
തിങ്കളാഴ്ച രാവിലെയും ആന ഇതേ സ്ഥലത്ത് ഇറങ്ങി പച്ചക്കറി കൃഷികളും വേലികളും കോഴികൂടുകളും തകർത്തിരുന്നു. മാസങ്ങളായി പടയപ്പ ദേവികുളം ലാക്കാട് മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. കാട്ടാന ശല്യം നിയന്ത്രിക്കണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |