കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ ഇ.ഡി പിടിച്ചെടുത്ത രേഖകൾ പരിശോധനയ്ക്കു വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് അന്വേഷണ പ്രത്യേക കോടതിയിൽ പുതിയ അപേക്ഷ നൽകി. നേരത്തെ ഈയാവശ്യം ഉന്നയിച്ചു നൽകിയ അപേക്ഷ പിൻവലിച്ച ശേഷമാണിത്. രേഖകൾ വിട്ടു നൽകരുതെന്നും ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലായിരുന്നെങ്കിൽ ഈ രേഖകൾ അവർക്കു നേരത്തെ ലഭിക്കുമായിരുന്നെന്നും ഹർജിയൽ ഇ.ഡി മറുപടി നൽകിയിരുന്നു. പുതിയ വാദങ്ങൾ നിരത്തിയാണ് ക്രൈംബ്രാഞ്ച് വീണ്ടും അപേക്ഷ നൽകിയത്.
കരുവന്നൂർ തട്ടിപ്പിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിന്റെ ചുവടുപിടിച്ചാണ് കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമപ്രകാരം ഇ.ഡി കേസെടുത്തത്. തങ്ങളുടെ കേസ് ഇല്ലാതായാൽ ഇ.ഡിയുടെ കേസും നിയമപരമായി നിലനിൽക്കില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിൽ പറയുന്നു. ഇ.ഡി പിടിച്ചെടുത്ത 162 രേഖകളുടെ ശാസ്ത്രീയ പരിശോധന തട്ടിപ്പു കേസിൽ അന്വേഷണം പൂർത്തിയാക്കാൻ നിർണായകമാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |