തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം. ഇന്നലെ പൊതുവേ വരണ്ട കാലാവസ്ഥയായിരുന്നു.
തെക്കൻ കേരളത്തിന് മുകളിലെ ചക്രവാതചുഴി നാളെയോടെ ദുർബലമാകും. ഇതോടെ മഴ വീണ്ടും കുറയും.ഇന്ന് വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ഇന്ന് എറണാകുളം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ മുതൽ മഴ കുറയും.കഴിഞ്ഞ ദിവസം ശക്തമായ മഴ കാരണം സംസ്ഥാനത്ത് മൂന്ന് ക്യാമ്പുകളിലായി 229 പേരെ പാർപ്പിച്ചിട്ടുണ്ട്. തലസ്ഥാന ജില്ലയിലായിരുന്നു ശക്തമായ മഴ. ഇവിടങ്ങളിൽ 350 വീടുകളിൽ വെള്ളം കയറി. തലസ്ഥാന ജില്ലയിൽ മൂന്ന് വീടുകളും കൊല്ലത്ത് ഒരു വീടു തകർന്നു. തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല. ഇതുവരെ 22 ശതമാനം അധികഴയാണ് തുലാവർഷത്തിൽ ലഭിച്ചത്.ഈ വർഷം ഏറ്റവും കൂടുതൽ മഴ പത്തനംതിട്ട ജില്ലയിലാണ് (3005 മില്ലി മീറ്റർ),കുറവ് കാസർകോടാണ്(2688 മില്ലീമീറ്റർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |