ന്യൂഡൽഹി : നിയമസഭകളിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് ആനുപാതിക പ്രാതിനിദ്ധ്യം ഉറപ്പാക്കാൻ പുതിയ മണ്ഡല പുനർനിർണയ കമ്മിഷൻ വൈകാതെ രൂപീകരിക്കാൻ സുപ്രീംകോടതി നിർദ്ദേശം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിന് നിർദ്ദേശം നൽകിയത്.
ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന് പ്രാതിനിദ്ധ്യം ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥയും നടപ്പാകണമെന്ന് കോടതി താത്പര്യം പ്രകടിപ്പിച്ചു. പശ്ചിമ ബംഗാൾ, സിക്കിം നിയമസഭകളിൽ പട്ടികവിഭാഗത്തിന് പ്രാതിനിദ്ധ്യം ഉറപ്പാക്കണമെന്ന പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു കോടതി. 2008 മുതൽ മണ്ഡല പുനർനിർണയം നടക്കുന്നില്ലെന്ന് കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു.
2026 സെൻസസ് വരെ
കാക്കാനാകില്ല
ഡീലിമിറ്റേഷൻ കമ്മിഷൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ നാലു തവണ കമ്മിഷൻ രൂപീകരിച്ചിരുന്നു
1952, 62, 72, 2002 വർഷങ്ങളിലെ നിയമപ്രകാരമാണ് അതത് വർഷങ്ങളിൽ കമ്മിഷനുകൾ സ്ഥാപിച്ചത്
2001ലെ സെൻസസിന്റെയും, 2002ലെ നിയമത്തിന്റെയും അടിസ്ഥാനത്തിയിരുന്നു ഒടുവിലത്തെ പുനർനിർണയം
2026ലെ സെൻസസിന് ശേഷമേ ഇനി കമ്മിഷൻ പ്രവർത്തനം സാദ്ധ്യമാകൂ എന്ന കേന്ദ്ര വാദം കോടതി തള്ളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |