SignIn
Kerala Kaumudi Online
Saturday, 27 July 2024 8.15 AM IST

പണം നൽകാതെ കബളിപ്പിക്കുന്നു,​ മന്ത്രി അഹമ്മദ് ദേവ‌ർകോവിലിൽ നിന്ന് 63 ലക്ഷം രൂപ വാങ്ങി നൽകാൻ ഇടപെടണം, നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി

d

കോഴിക്കോട് : വടകരയിലെ നവകേരള സദസിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. സാമ്പത്തിക തട്ടിപ്പ് കേസിൽ മന്ത്രി അഹമദ്ദ് ദേവർകോവിൽ 63 ലക്ഷം രൂപ നൽകണമെന്ന കോടതിവിധി നടപ്പായിക്കിട്ടാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് വടകര മുട്ടുങ്ങൽ സ്വദേശി എ.കെ.യൂസഫ് ആണ് പരാതി നൽകിയത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഇ മെയിൽ വഴിയും യൂസഫ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനാൽ ആണ് വീണ്ടും പരാതി നൽകുന്നതെന്ന് പരാതിക്കാരൻ പറഞ്ഞു. കോടതി വിധി പ്രകാരം പണം നൽകാതെ മന്ത്രി കബളിപ്പിക്കുകയാണെന്നും ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്,​

അതേസമയം ശസ്ത്രക്രിയക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വീണ്ടും സമരവുമായി രംഗത്തിറങ്ങുമെന്ന് ഹർഷിന അറിയിച്ചു. കോഴിക്കോട്ടെ നവകേരള സദസിൽ അൻപത് ലക്ഷം രൂപ നഷ്ടപരിഹാരം,​ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യൽ എന്നീ കാര്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനം സ്വീകരിക്കണമെന്ന് ഹർഷിന ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കിൽ നവകേരള സദസ് സമാപിക്കുന്ന ഡിസംബർ 23ന് സെക്രട്ടേറിയറ്റിന് മുന്നിൽ രണ്ടാംഘട്ട സമരം തുടങ്ങുമെന്ന് ഹർഷിന കോഴിക്കോട്ട് അറിയിച്ചു. തനിക്കൊപ്പമാണെന്ന് ആരോഗ്യമന്ത്രി ഉൾപ്പെടെ പലവട്ടം ആവർത്തിച്ചിട്ടും അനുകൂലമായ തീരുമാനം മാത്രം സർക്കാരിന്റെ ഭ ാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് ഹർഷിനയുടെ പരാതി.

അഞ്ചു വർഷം മുമ്പ് പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. ആരോഗ്യവകുപ്പ് രണ്ട് തവണ നടത്തിയ അന്വേഷണത്തിലും കുറ്റക്കാരെ കണ്ടെത്തിയിരുന്നില്ല. തുടർന്ന് ഹർഷിന നടത്തിയ സമരം 104 ദിവസം പിന്നിട്ടപ്പോൾ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAVAKERALA SADAS, CM PINARAYI VIJAYAN, PINARAYI VJIAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.