കോട്ടയം: കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയവർക്ക് കുട്ടിയെ ഉപേക്ഷിക്കേണ്ടി വന്നത് മുഖ്യമന്ത്രിയുടേയും പൊലീസിന്റെയും മികവ് കൊണ്ടാണെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന അൽപ്പത്തരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോയി 20 മണിക്കൂറിന് ശേഷമാണ് നഗരത്തിലെ തിരക്കുള്ള മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച് ക്രിമിനലുകൾ കടന്നത്. ഈ സമയം രണ്ട് പൊലീസ് വാഹനങ്ങൾ അതുവഴി കടന്നു പോവുകയും ചെയ്തു. ഇത്രയും സമയം കഴിഞ്ഞിട്ടും പ്രതികളെ കുറിച്ച് സൂചന ലഭിക്കാത്തത് ആഭ്യന്തരവകുപ്പിന്റെ പരാജയമാണ്. ജനങ്ങളുടെ ഒത്തൊരുമയും മാദ്ധ്യമങ്ങളുടെ ശക്തമായ ഇടപെടലുമാണ് കുട്ടിയെ ഉപേക്ഷിക്കാൻ ക്രിമിനലുകളെ പ്രേരിപ്പിച്ചത്. ഇത്തരം ദൗർഭാഗ്യകരമായ സംഭവം ആവർത്തിക്കാതിരിക്കാൻ സർക്കാർ ഇടപെടൽ ശക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് അഡ്വ. ശാന്താറാം റോയ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |