സ്ഡ്നി: ഡിസ്‌പോസിബിൾ വേപ്പുകളുടെ ഇറക്കുമതി ജനുവരി 1 മുതൽ ഓസ്‌ട്രേലിയ നിരോധിക്കുമെന്ന് സർക്കാർ ഇന്നലെ അറിയിച്ചു. രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന വേപ്പുകൾ നിർമ്മിക്കുന്നതും പരസ്യപ്പെടുത്തുന്നതും വിതരണം ചെയ്യുന്നതും തടയുന്നതിനുള്ള പുതിയ നിയമങ്ങളും ഇതിനോടൊപ്പം അവതരിപ്പിക്കും. വിനോദത്തിനായി വേപ്പിംഗ് ഉപയോഗിക്കുന്നത് പൂർണ്ണമായും നിറുത്തലാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ നിയമം വരുന്നത്.സിഗരറ്റ് ഉപേക്ഷിക്കാനുള്ള ഒരു മാർഗമായി വേപ്പിംഗി വിപണനം ചെറുപ്പക്കാരിൽ ട്രെന്റായി മാറിയിട്ടുണ്ട്. എന്നാൽ "പുതിയ തലമുറ നിക്കോട്ടിനിൽ കൂടുതൽ ആശ്രയിക്കുന്നവരായി മാറി" എന്ന് ഓസ്‌ട്രേലിയയിലെ ആരോഗ്യമന്ത്രി പറഞ്ഞു.
നിക്കോട്ടിൻ,കൃത്രിമ സുഗന്ധങ്ങൾ,മറ്റ് നിരവധി രാസവസ്തുക്കൾ എന്നിവ അടങ്ങിയ ദ്രാവകങ്ങൾ,തുടങ്ങി ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളാണ് വേപ്പുകൾ അല്ലെങ്കിൽ ഇ-സിഗരറ്റുകൾ. 2021 മുതൽ ഒരു ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഏതെങ്കിലും ഓസ്‌ട്രേലിയൻ ഇ-സിഗരറ്റുകളോ നിക്കോട്ടിൻ വേപ്പുകളോ വാങ്ങുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്. എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും നിക്കോട്ടിന്റെ നിരക്ക് കുതിച്ചുയരുകയാണ്.
ഈ വർഷമാദ്യം സിഡ്‌നി യൂണിവേഴ്‌സിറ്റിയിൽ നടത്തിയ ഒരു പഠനത്തിൽ 14-17 വയസ് പ്രായമുള്ള കൗമാരക്കാരിൽ നാലിലൊന്ന് പേരും മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി,അതേസമയം ഓസ്‌ട്രേലിയയിലെ അതേ പ്രായത്തിലുള്ള 10 കൗമാരക്കാരിൽ ഒമ്പത് പേർക്കും നിക്കോട്ടിൻ വേപ്പ് ആക്‌സസ് ചെയ്യുന്നത് എളുപ്പമാണെന്ന് കണ്ടെത്തി.
മേയിൽ, ഓസ്‌ട്രേലിയൻ ഗവൺമെന്റ് ഒറ്റത്തവണ ഉപയോഗിക്കുന്ന വേപ്പുകളുടെ ഉപയോഗം ഘട്ടം,ഘട്ടമായി നിറുത്തലാക്കാനുള്ള പദ്ധതികൾ നോക്കിയെങ്കിലും ഒന്നും തന്നെ നടന്നില്ല. പിന്നീടാണ് ഈ കടുത്ത നിയന്ത്രണത്തിലേക്ക് അധികൃതർ എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |