കണ്ണൂർ: നാട് ഇരുട്ടിൽ നിന്ന് കൂടുതൽ കൂടുതൽ ഇരുണ്ട കാലത്തേക്ക് പോകുമ്പോൾ, രാഹുൽ ഗാന്ധിയിൽ പ്രതീക്ഷയുണ്ടെന്ന് കഥാകൃത്ത് ടി.പത്മനാഭൻ. എൻ.വി.കൃഷ്ണവാരിയർ ജവഹർലാൽ നെഹ്റുവിനെക്കുറിച്ച് എഴുതിയ തേരിത് തെളിച്ചിടുക ധീരനാം സാരഥേ, നേരുന്നു ഞങ്ങൾ അങ്ങേക്ക് അഖില ഭാരതം എന്ന വരികൾ താങ്കൾക്കും ബാധകമാണെന്ന് രാഹുലിൽ നിന്ന് പ്രഥമ പ്രിയദർശിനി പുരസ്‌കാരം ഏറ്റുവാങ്ങിയ മലയാളത്തിന്റെ പ്രിയ കഥാകൃത്ത് പറഞ്ഞു.
"ആശയ്ക്ക് വഴിയുണ്ടാകുമോയെന്ന് അറിയില്ല. എന്നാലും ഞാൻ ആശിക്കുകയാണ് ,പ്രതീക്ഷിക്കുകയാണ്, ഈ ഇരുട്ടിന്റെ അപ്പുറത്ത് പ്രതീക്ഷയുണ്ട്. യുവാവേ, മുമ്പോട്ടുപോകുക. ഈ രാജ്യം നിങ്ങളിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു" എന്നായിരുന്നു പത്മനാഭന്റെ ആശീർവാദം.
സാഹിത്യകാരനായില്ലെങ്കിൽ താനൊരു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാകുമായിരുന്നു.വളരെ ചെറുപ്പത്തിലേ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായും കോൺഗ്രസുമായും സ്റ്റുഡന്റ്സ് കോൺഗ്രസുമായും ഇടപഴകി പ്രവർത്തിച്ചിട്ടുണ്ട്. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടിരുന്നു. ഗുരുവായൂർ സത്യാഗ്രഹികളുടെ കണ്ണിൽ ചുണ്ണാമ്പുവെള്ളമൊഴിച്ച ബ്രിട്ടീഷ് ഭക്തന്മാർ സ്വാതന്ത്ര്യ പുലരിയിൽ ഖദർവസ്ത്രം സംഘടിപ്പിച്ച് കോൺഗ്രസ് നേതാക്കളാകുകയും കെ.കേളപ്പനെപ്പോലുള്ളവർ പിന്തള്ളപ്പെടുകയും ചെയ്തത് കണ്ടപ്പോഴായിരുന്നു സജീവരാഷ്ട്രീയത്തിൽ നിന്ന് മാറിയതെന്നും പത്മനാഭൻ പറഞ്ഞു.
തേരിത് തെളിച്ചിടുക...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |