തിരുവനന്തപുരം: സംസ്ഥാന കലോത്സവത്തിന് സമാനമായി ശാസ്‌ത്രോത്സവത്തിൽ കൂടുതൽ പോയിന്റ് നേടി ഓവറോൾ ചാമ്പ്യനാകുന്ന ജില്ലയ്ക്ക് സ്വർണട്രോഫി നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇക്കാര്യം സജീവ പരിഗണനയിലാണ്. നാലുദിവസം നീണ്ട ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി, പ്രവൃത്തിപരിചയ മേളയുടെ സമാപനസമ്മേളനത്തിൽ വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
ശാസ്ത്ര, ചരിത്രസത്യങ്ങൾ മറച്ചുവച്ച് അനാചാരങ്ങൾ പ്രചരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് ശാസ്ത്രമേളയുടെ പ്രാധാന്യം വർദ്ധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും വി.കെ പ്രശാന്ത് എം.എൽ.എ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷൈലജാ ബീഗം അദ്ധ്യക്ഷയായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, അഡിഷണൽ ഡയറക്ടർ എം.കെ.ഷൈൻമോൻ, ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ആർ.സുരേഷ്‌കുമാർ, വി.എച്ച്.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടർ ആർ.സിന്ധു, തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ജെ.തങ്കമണി, ആർ.ഡി.ഡി. കെ.സുധ, ഡി.ഇ.ഒ ആർ.എസ്.സുരേഷ്ബാബു, തിരുവനന്തപുരം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ, നികുതി അപ്പീൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, മേളയുടെ ഭാഗമായ സ്‌കൂളിലെ പ്രിൻസിപ്പൽമാർ എന്നിവർ ആശംസ നേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |