SignIn
Kerala Kaumudi Online
Saturday, 27 July 2024 9.55 AM IST

മുന്നൂറുരൂപ കിട്ടുമായിരുന്ന വാഴക്കുലയ്ക്ക് ലഭിച്ചത് 40,300 രൂപ, എന്താണ് അതിന്റെ സ്പെഷ്യാലിറ്റി എന്നറിയണ്ടേ?

banana

ആലുവ: ആലുവയിൽ കെ റെയിൽ വിരുദ്ധ സമര സമിതി സംഘടിപ്പിച്ച സമര വാഴക്കുല ലേലം ആവേശമായി. പരമാവധി 300 ലഭിക്കാവുന്ന പാളയം കോടൻ വാഴക്കുല 40,300 രൂപക്കാണ് ലേലത്തിൽ പോയത്. പുക്കാട്ടുപടി സ്വദേശി നിഷാദിനാണ് ലേലം ഉറപ്പിച്ചത്.

അൻവർ സാദത്ത് എം.എൽ.എയും ആലുവ അർബൻ ബാങ്ക് ചെയർമാൻ ബി.എ. അബ്ദുൾ മുത്തലിബും ഉൾപ്പെടെയുള്ള ജനപ്രതിനിധികളെല്ലാം ആവേശപൂർവം ലേലത്തിൽ പങ്കാളികളായി. പലവട്ടം ലേലം വിളി അവസാനിപ്പിക്കാൻ, നേതൃത്വം നൽകിയ എം.എൽ.എ ശ്രമിച്ചെങ്കിലും നാട്ടുകാരും സമര സമിതി പ്രവർത്തകരുമെല്ലാം ആവേശപൂർവ്വം ലേലത്തുക കൂട്ടി വിളിക്കുകയായിരുന്നു. ഐ.എൻ.ടി.യു.സി വർക്കിംഗ് കമ്മിറ്റിയംഗം വി.പി. ജോർജ്, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫ്, വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി സെബാസ്റ്റ്യൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പൂഴിത്തറ എന്നിവരും ലേലത്തിൽ പങ്കാളികളായി.

അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ എൻ.എ. രാജൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി സി.ആർ. നീലകണ്ഠൻ, ഡോ. എം.സി. ദിലീപ് കുമാർ, പി.എ. മുജീബ്, സാബു പരിയാരത്ത്, കരീം കല്ലുങ്കൽ, കെ.പി. സാൽവിൻ എന്നിവർ സംസാരിച്ചു.

കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ ഭാഗമായി പുക്കാട്ടുപടിയിൽ പിഴുതെറിഞ്ഞ മഞ്ഞക്കുറ്റി നിന്നിടത്താണ് ഭരണപക്ഷത്തെ 99 എം.എൽ.എമാർക്കു പകരമായി സമരസമിതി വാഴകൾ നട്ടത്. എടത്തല പഞ്ചായത്തിലെ പുക്കാട്ടുപടി, കിഴക്കമ്പലം പഞ്ചായത്തിലെ പഴങ്ങനാട് എന്നിവിടങ്ങളിലാണ് വാഴകൾ കൂടുതലായി നട്ടത്. വിളവെടുപ്പിന് പാകമാകുന്ന വാഴക്കുലകൾ പല സ്ഥലങ്ങളിലായി ലേലം ചെയ്യാനാണ് സമരസമിതി തീരുമാനം. സമരസമിതി പ്രവർത്തകർക്കെതിരായ കേസുകൾ നടത്താൻ ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഴക്കുല ലേലം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BANANA, K RAIL, AUCTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.