തിരുവനന്തപുരം: എ പ്ലസ് പരാമർശത്തിന്റെ പേരിൽ മന്ത്രി വി.ശിവൻകുട്ടി
ആവശ്യപ്പെട്ടതനുസരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ്.ഷാനവാസ് റിപ്പോർട്ട് നൽകി. തന്റെ പരാമർശം സർക്കാരിന്റെ നയമോ അഭിപ്രായമോ അല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ചോദ്യപേപ്പർ തയ്യാറാക്കുന്ന അദ്ധ്യാപകർക്കുള്ള ശിൽപശാലയിൽ ചർച്ചയ്‌ക്കായി പറഞ്ഞ അഭിപ്രായം വ്യക്തിപരമാണ്. അത് പുറത്ത് പോയത് ഗൗരവമുള്ള കാര്യമാണ്.
സർക്കാർ നയത്തെയോ മൂല്യനിർണയ രീതിയേയോ തരംതാഴ്ത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനങ്ങളെന്ന നിലയ്ക്കല്ല താൻ സംസാരിച്ചതെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ , വിവാദ പരാമർശം പിൻവലിച്ചിട്ടില്ല.
നടപടി
വന്നേക്കും
അതേ സമയം,പൊതുവിദ്യാഭ്യാസരംഗം കുതിച്ചുയരുന്നുവെന്ന വകുപ്പിന്റെ അവകാശ വാദത്തിന് കനത്ത പ്രഹരമേറ്റ സാഹചര്യത്തിൽ ഡയറക്‌ടർക്കെതിരെ നടപടി വന്നേക്കുമെന്നാണ് സൂചന. വകുപ്പുതല അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. രഹസ്യയോഗത്തിൽ നടന്ന ചർച്ച മാദ്ധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്ത അദ്ധ്യാപകർ ആരാണെന്ന് കണ്ടുപിടിക്കാൻ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം ഏജൻസിയെ നിയോഗിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞിരുന്നു.എന്നാൽ,പത്താം ക്ളാസിൽ വാരിക്കോരി മാർക്ക് നൽകുന്നതിലൂടെ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം ഇടിയുകയാണെന്ന്
വലിയൊരു വിഭാഗം അദ്ധ്യാപകർ സമ്മതിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |