തിരുവനന്തപുരം : 'സ്ത്രീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുകയായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നരക്കിലോ സ്വർണവും ഏക്കറുകണക്കിന് വസ്തുവും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കൈയിൽ ഇല്ലെന്നുള്ളത് സത്യമാണ്.ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സഹോദരിയ്ക്ക് വേണ്ടിയാണോ, ഞാൻ വഞ്ചിക്കപ്പെട്ടു' ജീവനോളം സ്നേഹിച്ച റുവൈസിന്റെ പേര് എടുത്തുപറഞ്ഞാണ് ഡോ. ഷഹന തന്റെ ജീവിതം അവസാനിപ്പിക്കുന്നതിനു മുമ്പ് അവസാന വരികൾ എഴുതിയത്. ആശുപത്രിയിൽ രോഗികൾക്ക് നൽകുന്ന ഒ.പി ടിക്കറ്റിലാണ് ഇംഗ്ലീഷിൽ ആത്മഹത്യാക്കുറിപ്പ് എഴുതിയത്. ഷഹനയുടെ നാടായ വെഞ്ഞാറമൂട്ടിലും റുവൈസിന്റെ നാടായ കരുനാഗപ്പള്ളിയിലും വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |