കുമളി: നവകേരളസദസിന്റെ പ്രചാരണാർത്ഥം കുമളിയിൽ നടത്തിയ കാളവണ്ടി ഓട്ട മത്സരത്തിനിടെ കാളകൾ വിരണ്ടോടി. ജനക്കൂട്ടത്തിനിടയിലേക്ക് കാളകൾ പാഞ്ഞെടുത്തെങ്കിലും ആർക്കും പരിക്കില്ല. ശബരിമല സീസൺ പ്രമാണിച്ച് റോഡുകളിൽ തിരക്ക് കൂടുതലായിരുന്നു.
കേരളത്തിൽ കാളയും വണ്ടിയും ഇല്ലാത്തതിനാൽ തമിഴ്നാട്ടിലെ ഗൂഡല്ലൂർ, കമ്പം എന്നിവിടങ്ങളിൽ നിന്നാണ് രണ്ടു കാളകൾ വലിക്കുന്ന യാത്രയ്ക്കുപയോഗിക്കുന്ന വില്ല് വണ്ടികളെ ലോറികളിൽ എത്തിച്ചത്. ഇത് ഓട്ട മത്സരത്തിന് മാത്രം ഉപയോഗിക്കുന്നതാണ്.
എട്ടു വണ്ടികളാണ് കൊണ്ടുവന്നത്. ഇന്നലെ രാവിലെ ഒന്നാം മൈലിലെ സെന്റ് തോമസ് പള്ളി ഗ്രൗണ്ടായിരുന്നു സ്റ്റാർട്ടിംഗ് പോയിന്റ്. മത്സരം തുടങ്ങിയപ്പോൾ വണ്ടിക്കാർ തുടരെത്തുടരെ പ്രഹരിച്ചതോടെ കാളകൾ പ്രാണവേദനയോടെ വണ്ടിയുമായി ഓടിത്തുടങ്ങി.
ആദ്യം പോയ കാളവണ്ടി വണ്ടൻമേട് ജംഗ്ഷനിൽ കാറിലും മറ്റ് വാഹനങ്ങളിലും ഇടിച്ചു. പിന്നാലെ വന്ന ഒരെണ്ണം ജീപ്പിൽ തട്ടി കാളവണ്ടിയുടെ ഒരു ചക്രം ഊരി റോഡിൽ വീണു. ഒറ്റ ചക്രവുമായി തേക്കടി റോഡിലേക്ക് പാഞ്ഞ കാളകളെ പണിപ്പെട്ടാണ് തടഞ്ഞത്. തുടർന്ന് മത്സരം നിറുത്തിവയ്ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |