ബ്രിജ്ടൗൺ : 16 വർഷത്തിന് ശേഷം ഇംഗ്ളണ്ടിനെതിരെ ഏകദിന പരമ്പരയിൽ വിജയം നേടി വെസ്റ്റ് ഇൻഡീസ്. ബ്രിജ്ടൗണിൽ നടന്ന മൂന്നാം മത്സരത്തിൽ നാലുവിക്കറ്റിന് വിജയിച്ച വിൻഡീസ് 2-1നാണ് പരമ്പര സ്വന്തമാക്കിയത്. 1998ന് ശേഷം ആദ്യമായാണ് സ്വന്തം നാട്ടിൽ നടക്കുന്ന ഒരു ഏകദിന പരമ്പരയിൽ ഇംഗ്ളണ്ടിനെ വിൻഡീസ് തോൽപ്പിക്കുന്നത്.
മഴകാരണം 40 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് 206/9 എന്ന സ്കോർ ഉയർത്തി. വിൻഡീസ് ബാറ്റിംഗിന് ഇറങ്ങാൻ നേരത്ത് വീണ്ടും മഴ വീണതോടെ 34 ഓവറിൽ 188 റൺസായി വിജയലക്ഷ്യം പുനർനിർണയിച്ചു. 31.4 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് ലക്ഷ്യത്തിലെത്തി. അലിക്ക് അത്തനാസെ(45), കേസി കാർട്ടി (50), റൊമാരിയോ ഷെപ്പേഡ് (41*) എന്നിവരുടെ പോരാട്ടമാണ് വിൻഡീസിന് ചേസിംഗ് ജയം നൽകിയത്. എട്ടോവറിൽ 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ മാത്യു ഫോർഡെയാണ് പ്ളെയർ ഒഫ് ദ മാച്ച്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |