SignIn
Kerala Kaumudi Online
Thursday, 08 January 2026 3.25 PM IST

എത്ര അടിയൊഴുക്കുകൾ ഉണ്ടായാലും പത്തനാപുരത്ത് ഗണേശ് കുമാർ ജയിക്കുന്നതിന് ഒരു കാരണമുണ്ട്

Increase Font Size Decrease Font Size Print Page
kb-ganesh-kumar

കൊല്ലം: സംസ്ഥാന മന്ത്രിസഭയിൽ കൊല്ലത്തെ പ്രതി​നി​ധീകരി​ച്ച് ഒരു മന്ത്രി കൂടി​ എത്തുന്നതി​ന്റെ സന്തോഷത്തിലാണ് കൊല്ലത്തുകാർ. ജില്ലയുടെ കിഴക്കൻ മേഖലയി​ൽ നി​ന്ന് കെ.എൻ.ബാലഗോപാലും ജെ.ചിഞ്ചുറാണിയും മന്ത്രിമാരാണ്. ഇതേ മേഖലയിൽ നിന്നുതന്നെയാണ് മൂന്നാമനായി കെ.ബി.ഗണേശ് കുമാർ എത്തുന്നത്.

മന്ത്രിയെന്ന നിലയിലും എം.എൽ.എ എന്ന നിലയിലും ഗണേശ് കുമാർ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾക്കും ഇടപെടലുകൾക്കും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. മുൻ മന്ത്രിയും കേരള കോൺഗ്രസ് (ബി) ചെയർമാനുമായിരുന്ന ആർ.ബാലകൃഷ്ണപിള്ളയുടെ മകനെന്ന നിലയിലാണ് ചലച്ചിത്ര നടന്റെ പ്രതി​ച്ഛായയോടെ ഗണേശ് കുമാർ രാഷ്ട്രീയത്തിലി​റങ്ങിയത്. സിനിമയ്ക്കൊപ്പം രാഷ്ട്രീയവും ഇണങ്ങുമെന്ന് കുറച്ചുകാലംകൊണ്ട് തെളിയിക്കാനായി. പത്തനാപുരം മണ്ഡലത്തിൽ മുന്നണികൾക്ക് അതീതമായി വ്യക്തിബന്ധങ്ങൾ സ്ഥാപിച്ചതാണ് വലിയ മിടുക്ക്. പത്തനാപുരം താലൂക്ക് രൂപീകരണം മുതൽ എണ്ണിപ്പറയാവുന്ന വികസനമൊരുക്കാൻ ഗണേശിന് കഴിഞ്ഞു. എത്ര അടിയൊഴുക്കുകൾ ഉണ്ടായാലും ഗണേശ് കുമാർ പത്തനാപുരത്ത് ജയിക്കുമെന്ന് പൊതുവേ ഉറപ്പിച്ച് പറയുന്നതും അതുകൊണ്ടാണ്.

അച്ഛന്റെ മകൻ!

പഞ്ചാബ് മോഡൽ പ്രസംഗമടക്കം ആർ.ബാലകൃഷ്ണപിള്ളയുടെ പ്രസംഗങ്ങൾ ഒട്ടേറെ വിവാദമായിട്ടുണ്ട്. കെ.ബി.ഗണേശ് കുമാറിനും പിള്ളയുടെ നാവാണ് ലഭിച്ചതെന്ന് പലരും പറയുന്നു. മുന്നണിയുടെ അകത്തായാലും പുറത്തായാലും തനിക്ക് ശരിയെന്ന് തോന്നുന്നത് തുറന്നുപറയുന്നതാണ് ഗണേശിന്റെയും ശീലം. ഉദ്യോഗസ്ഥർ പലപ്പോഴും പേടിയോടെയാണ് ഗണേശിനെ സമീപിക്കുക. തെറ്റുണ്ടെങ്കിൽ പൊട്ടിത്തെറിക്കുന്ന ശീലമാണ് കാരണം. റോഡ് നി‌ർമ്മാണത്തിൽ അഴിമതിയുണ്ടെന്ന് ആരെങ്കിലും ആരോപിച്ചാൽ അവിടെയെത്തി റോഡ് കുഴിപ്പിച്ച് പരിശോധിക്കും. പാളിച്ചയുണ്ടെന്നുകണ്ടാൽ മുഖം നോക്കാതെ നടപടിയെടുക്കും. അവരെ പൊതുമദ്ധ്യത്തിൽ തുറന്നുകാട്ടുകയും ചെയ്യും.

TAGS: KB GANESH KUMAR, PATHANAPURAM, KB GANESHKUMAR MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.