SignIn
Kerala Kaumudi Online
Thursday, 12 September 2024 12.02 PM IST

അഞ്ചുതവണ വധശ്രമം നടന്നു, 35-ാം വയസിൽ തോന്നാത്ത ഭയം 72-ാം വയസിൽ തോന്നുമോ?; വീണ്ടും റോഡിലിറങ്ങി നടന്ന് ഗവർണർ

Increase Font Size Decrease Font Size Print Page
governor

തൊടുപുഴ: ഇതിന് മുൻപും തനിക്കെതിരെ വധശ്രമം ഉണ്ടായിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന 'കാര്യണ്യം' വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻപ് ഇതിലും വലിയ ഭീഷണികൾ നേരിട്ടിട്ടുണ്ട്. അഞ്ച് തവണ തനിക്കുനേരെ വധശ്രമം ഉണ്ടായിട്ടുണ്ടെന്നും അപ്പോഴില്ലാതിരുന്ന ഭയം ഇപ്പോഴില്ലെന്നും ഗവർണർ വ്യക്തമാക്കി.

'കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജിവയ്ക്കുമ്പോൾ എനിക്ക് വെറും 35 വയസ് മാത്രമാണുണ്ടായിരുന്നത്. 1985, 86, 87 കാലഘട്ടങ്ങളിലാണ് യഥാർത്ഥത്തിലുള്ള ഭീഷണി നേരിട്ടത്. അഞ്ച് തവണ എനിക്ക് നേരെ വധശ്രമമുണ്ടായി. 1990ൽ നടന്ന ശ്രമം ഒരു പരിധിവരെ വിജയിച്ചു. ഇരുമ്പ് ദണ്ഡ് കൊണ്ട് അടിയേറ്റ് തലയ്ക്ക് പരിക്കേറ്റു. ഇപ്പോൾ ഭയമുണ്ടോയെന്ന് ചോദിക്കുമ്പോൾ പറയാനുള്ളത്, 35-ാം വയസിൽ തോന്നാത്തത് 72-ാം വയസിൽ തോന്നുമോ എന്നാണ്. എന്റെ പ്രായം ആയുർദെെർഘ്യത്തിന് ദേശീയ ശരാശരി പിന്നിട്ടു. അധികമായി കിട്ടുന്ന സമയത്താണ് ജീവിക്കുന്നത്. അതുകൊണ്ട് ഒട്ടും ഭയമില്ല.' - ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

പരിപാടിക്കുശേഷം മടങ്ങിയ ഗവർണർ ഇടയ്ക്കുവച്ച് വാഹനത്തിൽ നിന്ന് പുറത്തിറങ്ങി കുട്ടികളെ ചേർത്തുപിടിച്ചു. ഒരു മിനിറ്റിലേറെ റോഡിലൂടെ നടന്നു. ഗവർണർ ഇടുക്കിയിൽ പരിപാടിയ്‌ക്കെത്തിയപ്പോൾ ഡി വെെ എഫ് ഐ, ​എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഇടുക്കി ജില്ലയിൽ എൽ ഡി എഫ് പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാൻ ഇവിടെ എത്തിയത്. ഗവർണറെ തടയില്ലെന്ന് എൽ ഡി എഫ് ഇടുക്കി ജില്ലാ കൺവീനർ കെ കെ ശിവരാമൻ അറിയിച്ചെങ്കിലും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ് എഫ് ഐ നേരത്തെ അറിയിച്ചിരുന്നു. ഗവർണർക്കെതിരെ എസ് എഫ് ഐ പ്രവർത്തകർ കറുത്ത ബാനർ ഉയർത്തിയും പ്രതിഷേധിച്ചു. ഭൂപതിവ് നിയമഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിൽ പ്രതിഷേധിച്ചാണ് ഇന്ന് ഇടുക്കിയിൽ ഹർത്താൽ നടത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GOVERNOR, ARIF MOHAMMAD KHAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.