SignIn
Kerala Kaumudi Online
Thursday, 09 May 2024 7.28 AM IST

വയറപ്പുഴ പാലം പണി എന്ന് തുടങ്ങും?

18-vayarapuzha-kadavu

പന്തളം: വളരെനാളത്തെ കാത്തിരിപ്പിനുശേഷം വയറപ്പുഴ പാലത്തിന്റെ പണി ടെൻഡർ ആയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും തുടങ്ങാനായില്ല. നിർമ്മാണ സാമഗ്രികൾക്ക് വില വർദ്ധിച്ചതിനാൽ പഴയ തുകയിൽ പണി നടത്താനാകില്ലന്ന് കരാറുകാർ. തുക കൂട്ടി നൽകാൻ മന്ത്രിസഭ അംഗീകാരം നൽകിയെങ്കിലും നടപടിയുണ്ടായില്ല. എറണാകുളത്തുള്ള കമ്പനിക്കാണ് കരാർ ചുമതല. നാട്ടുകാരും ജനപ്രതിനിധികളും കാത്തിരിക്കുന്ന പാലത്തിന് 9,35,23,000 രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. മുമ്പ് അനുവദിച്ച രണ്ടുകോടിയിൽ നിന്ന് തുക എട്ടര കോടിയിലേക്കും പിന്നീട് ഇത് 9,35,23,000 കോടിയിലേക്കും എത്തുകയായിരുന്നു.

പന്തളം നഗരസഭയിലെ മുളമ്പുഴകരയേയും കുളനട പഞ്ചായത്തിലെ ഞെട്ടൂർ കരയേയും ബന്ധിപ്പിച്ചാണ് പാലം പണിയുന്നത്. പന്തളം കവലയിലെ ഗതാഗതക്കുരുക്കിൽ പെടാതെ അടൂർ - ചെങ്ങന്നൂർ റോഡിൽ പുതിയ പാത തുറന്നുകിട്ടുമെന്നതും മാവേലിക്കര ഭാഗത്തുനിന്ന് ചെങ്ങന്നൂർ, കോട്ടയം ഭാഗത്തേക്ക് പോകാനുള്ളവർക്ക് പന്തളം കവല ചുറ്റാതെ കുളനട, മാന്തുകയിലെത്തി എം.സി റോഡിലേക്ക് പ്രവേശിക്കാമെന്നതും പ്രത്യേകതയാണ്.

അച്ചൻകോവിലാറിന് കുറുകെ പന്തളം നഗരസഭയേയുംകുളനട പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന രണ്ടാമത്തെ പാലം. വയറപ്പുഴ കടവ് കടക്കാൻ ഇപ്പോൾ വള്ളമാണ് ആശ്രയം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.