കൽപ്പറ്റ: പാറവയൽ കോളനിയിലെ വിശ്വനാഥനെ കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൾക്കൂട്ട വിചാരണ നടന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. വ്യക്തിപരമായ കാരണങ്ങളാൽ വിശ്വനാഥൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കോഴിക്കോട് ജില്ലാ കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ പറയുന്നത്. ആൾക്കൂട്ട വിചാരണയെ തുടർന്നാണ് വിശ്വനാഥൻ ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാൻ പോയ വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി ചോദ്യം ചെയ്തിരുന്നു. അതിനുശേഷം കാണാതായ വിശ്വനാഥനെ മെഡിക്കൽ കോളേജിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്ന ആരോപണം കുടുംബവും ഉന്നയിച്ചിരുന്നു. 2023 ഫെബ്രുവരി 11നാണ് വിശ്വനാഥൻ മരിച്ചത്. അന്വേഷണത്തിൽ തൃപ്തിയില്ലെന്നും നിയമ നടപടി തുടരുമെന്നും വിശ്വനാഥന്റെ കുടുംബവും നിയമസഹായ സമിതിയും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |