തിരൂർ: ആരതി ഉഴിഞ്ഞും പുഷ്പങ്ങൾ അർപ്പിച്ചും സന്യാസിമാർ ഉൾപ്പെടെ നിരവധി ഭക്തജനങ്ങൾ ഭാരതപ്പുഴയുടെ മാഘമക മഹോത്സവം ആഘോഷിച്ചു. ഇതോടെ ആറ് ദിവസമായി തിരുനാവായ ത്രിമൂർത്തി സ്നാനഘട്ടിൽ നടന്നുവരുന്ന മാഘമക മഹോത്സത്തിനു കൊടിയിറങ്ങി. മാഘമാസത്തിൽ മകം വരെയുള്ള ഇരുപത്തെട്ടു ദിവസം ഗംഗ തുടങ്ങിയ പുണ്യനദികളുടെ പ്രവാഹം ഉണ്ടാവുമെന്ന പരമ്പരാഗത വിശ്വാസവും സാമൂതിരി രേഖകളും മാമാങ്കം രേഖകളും ആധാരമാക്കി 2016 മുതലാണ് മാഘമക മഹോത്സവം പുനരാരംഭിച്ചത്.ഭാരതപ്പുഴയുടെ ഇരുകരകളിലും മാഘമകം ആഘോഷിക്കുന്നതിന് രണ്ടിടങ്ങളിലും സംഘാടക സമിതിയുണ്ട്. മാതാ അമൃതാനന്ദമയി മുഖ്യ രക്ഷാധികാരിയും സ്വാമി ചിദാനന്ദപുരി, സ്വാമി പരമാനന്ദപുരി, ആചാര്യ ശ്രി എം.ആർ.രാജേഷ്, ടി.ആർ.രാമവർമ്മ,മനോജ് വർമ്മ എന്നിവർ രക്ഷാധികാരികളായും സ്വാമിനി അതുല്യാമൃതപ്രാണാ ജനറൽ കൺവീനറും തിരൂർ ദിനേശ് ചീഫ് കോഡിനേറ്ററായും മുഖ്യ സംഘാടക സമിതിയും നിലവിലുണ്ട്. മുൻ ശബരിമല മേൽശാന്തി എ.കെ.സുധീർ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ഇക്കൊല്ലത്തെ മാഘമ മഹോത്സവം നടത്തിയത്. തിരുന്നാവായ നവാമണപ്പുറത്ത് സ്വാമിനി അതുല്യാമൃത പ്രാണായുടെ നേതൃത്വത്തിലാണ് സന്യാസിമാർ നിളാ ആരതിയും പുഷ്പാർച്ചനയും നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |