മുണ്ടക്കയം : ജില്ലയിലെ ആദ്യ പൊലീസ് കാന്റീനാണ് മുണ്ടക്കയത്തേത്. പക്ഷെ പറഞ്ഞിട്ടെന്ത് പ്രയോജനം അടഞ്ഞ് കിടക്കാനാണ് വിധി. പൂട്ടുവീണിട്ട് മൂന്നുവർഷമാകുകയാണ്. 2020 ഫെബ്രുവരി അഞ്ചിനായിരുന്നു മുണ്ടക്കയം സ്റ്റേഷനോട് അനുബന്ധിച്ച് കാടുപിടിച്ചു കിടന്ന സ്ഥലം വെട്ടിത്തെളിച്ച് പുതിയ കെട്ടിടം പണിത് കാന്റീൻ ആരംഭിച്ചത്. കൊട്ടാരക്കര - ദിണ്ഡിഗൽ ദേശീയപാതയോട് ചേർന്ന് 1500 സ്‌ക്വയർ അടിയിൽ നിർമ്മിച്ച കാന്റീനിൽ 75 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാമായിരുന്നു. മുകളിലെ നിലയിൽ 150 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളും. സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ ആറംഗ സമിതിക്കായിരുന്നു പ്രവർത്തന ചുമതല. പൊലീസുകാരുടെ സാമ്പത്തിക പങ്കാളിത്തത്തോടൊപ്പം നാട്ടിലെ സുമനസുകളുടെ സഹകരണവും ലഭ്യമായി. സാധാരണക്കാർക്കു കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. പൊതുസമൂഹത്തിൽ നിന്ന് മികച്ച പിന്തുണയുമാണ് ലഭിച്ചത്. എന്നാൽ 2021 ൽ അടച്ചുപൂട്ടി. ഇതിനായി നിർമ്മിച്ച കെട്ടിടവും അനാഥമായി.
ചെലവഴിച്ചത് : 32 ലക്ഷം രൂപ
''സാധാരണക്കാർക്ക് ഏറെ പ്രയോജനമായിരുന്നു. ഇത് തുറന്ന് പ്രവർത്തിപ്പിക്കാൻ അടിയന്തര നടപടി വേണം.
-രാകേഷ്, പ്രദേശവാസി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |