തൃശൂർ: മുതിർന്ന സാഹിത്യകാരന്മാർ സാഹിത്യ അക്കാഡമിക്കെതിരെ ഉന്നയിച്ചിരിക്കുന്ന പരാതി സർക്കാർ ഗൗരവത്തോടെ കാണണമെന്നും അക്കാഡമിയെ സി.പി.എം രാഷ്ട്രീയവത്കരിച്ച് പാർട്ടി ഓഫീസ് പോലെ കൈകാര്യം ചെയ്യാൻ ശ്രമിച്ചെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.
എല്ലാവരും ബഹുമാനിക്കുന്ന കവി സച്ചിദാനന്ദനെ ആലങ്കാരിക സ്ഥാനത്ത് ഇരുത്തി വേറെ ചില ആളുകൾ അക്കാഡമിയെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണ്. ആ രാഷ്ട്രീയവത്കരണത്തിന്റെ അനന്തരഫലമാണ് ഇപ്പോഴത്തെ വിഷയം. ഇത് സർക്കാർ തന്നെ പരിഹരിക്കണം. സാഹിത്യ അക്കാഡമി പോലുള്ള സ്ഥാപനങ്ങളെ സ്വതന്ത്രമായി വിടണം. സർക്കാരും സി.പി.എമ്മും എല്ലായിടത്തും കൈകടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |