കോഴിക്കോട്: ബീച്ചിലിരുന്ന യുവതീയുവാക്കളെ ബിജെപി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ചൂലുമായെത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിക്കാൻ ഡിവെെഎഫ്ഐ. ബിജെപിയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ വെെകിട്ട് അഞ്ചിന് കോന്നാട് ബീച്ചിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കുമെന്ന് ഡിവെെഎഫ്ഐ പ്രസ്താവനയിലൂടെ അറിയിച്ചു. മഹിളാ മോർച്ചയുടെ നിലപാട് സാംസ്കാരിക കേരളത്തിന് യോജിക്കാത്തതാണ്. സദാചാര ഗുണ്ടായിസം നടത്താൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ഡിവെെഎഫ്ഐ പറഞ്ഞു.
കോഴിക്കോട് കോന്നാട് ബീച്ചിൽ ഇന്നലെയാണ് ബിജെപി മഹിളാ മോർച്ച ചൂലുമായെത്തി യുവതീയുവാക്കളെ ഭീഷണിപ്പെടുത്തിയത്. സാമൂഹിക വിരുദ്ധരുടെ ശല്യമെന്ന് ആരോപിച്ചാണ് മഹിള മോർച്ച കമിതാക്കളെ ഉൾപ്പെടെ അവിടെ നിന്ന് പറഞ്ഞയച്ചത്. സംഭവസ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നിട്ടും ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ ശല്യം അവസാനിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ബിജെപി മഹിളാ മോർച്ച പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |