കൽപ്പറ്റ: വന്യമൃഗശല്യ പരിഹാരത്തിനായി ഒരുമിച്ച് നിൽക്കാതെ ചിലർ രാഷ്ട്രീയ മുതലെടുപ്പിനായി ചൊവ്വാഴ്ച നടത്തുന്ന ഹർത്താൽ മുഴുവൻ ജനങ്ങളും തള്ളിക്കളയണമെന്ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.
ഇത്തരം നിലപാടുകൾ യഥാർഥ വിഷയങ്ങളെ വഴി തിരിച്ചു വിടാനേ സഹായിക്കൂകയുള്ളൂ. മാനന്തവാടിയിലെ പയ്യമ്പള്ളി പനച്ചിയിൽ അജീഷ് കാട്ടാനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ടത് അത്യന്തം ദുഃഖമുളവാക്കുന്നതാണ്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ നടപടികളും ഉണ്ടാവണം. ഇതിനായി എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. അല്ലാതെ, രാഷ്ട്രീയ മുതലെടുപ്പ് ശ്രമം അംഗീകരിക്കാനാവില്ല.
കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കും. ഭാര്യയ്ക്ക് ജോലി ഉൾപ്പെടെയുള്ള കാര്യങ്ങളും പ്രഖ്യാപിച്ചു. ഇത്തരം കാര്യങ്ങൾ നടക്കുമ്പോൾ തന്നെ വന്യമൃഗങ്ങളുടെ കടന്നുവരവ് തടയാനുള്ള നടപടികളും ശക്തമാക്കണം. വേനൽ ആരംഭിച്ചതോടെ വയനാടൻ കാടുകളിലേക്ക് മൃഗങ്ങൾ കൂട്ടത്തോടെ എത്തുകയാണ്. ഇവ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താതിരിക്കുന്നതിനുള്ള ഫലവത്തായ നടപടി ആവശ്യപ്പെട്ട് എൽ.ഡി.എഫ് കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു. അനുകൂലമായ നിലപടാണ് സർക്കാർ അറിയിച്ചിരിക്കുന്നതെന്നും എൽ.ഡി.എഫ് പ്രസ്താവനയിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |