തിരുവനന്തപുരം : ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് സി.പി.എം. 16 ന് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദ ചർച്ച നടക്കും. ഇന്നലെ സമാപിച്ച സി.പി.എം സംസ്ഥാന കമ്മറ്റിയിലാണ് ധാരണയായത്. സ്ഥാനാർത്ഥി നിർണ്ണയത്തിലെ മാനദണ്ഡങ്ങൾ സെക്രട്ടറിയേറ്റ് തീരുമാനിക്കും. എം.എൽ.എമാർ മത്സരിക്കണോ, വനിത പ്രാതിനിദ്ധ്യം എത്ര വേണം എന്നതടക്കമുള്ള കാര്യങ്ങളിലാണ് ചർച്ച നടക്കുക.യുവ പ്രാതിനിദ്ധ്യം സ്ഥാനാർത്ഥി പട്ടികയിൽ വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടു മാസത്തെ ക്ഷേമപെൻഷൻ നൽകും. അതോടെ ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാമെന്ന് സി.പി.എം സംസ്ഥാന കമ്മറ്റിയിൽ അഭിപ്രായം ഉയർന്നു. തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് മികച്ച വിജയസാദ്ധ്യതയുണ്ടെന്നും വിലയിരുത്തി.
ഡൽഹി സമരവും നവകേരള സദസും എൽ.ഡി.എഫിന് മേൽക്കൈ നൽകി.
കേന്ദ്ര സർക്കാരിനെതിരെ ഡൽഹിയിൽ സംഘടിപ്പിച്ച സമരത്തിന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ ലഭിച്ചത് വിജയമായെന്നും കമ്മറ്റി വിലയിരുത്തി. തലസ്ഥാനത്ത് നടന്ന കേന്ദ്ര കമ്മറ്റി യോഗത്തിലെ തീരുമാനങ്ങൾ സംസ്ഥാന കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |