തിരുവനന്തപുരം: സംസ്ഥാനത്തെ ഡേകെയർ സെന്ററുകളുടെ പ്രവർത്തനം വിദ്യാഭ്യാസവകുപ്പ് പരിശോധിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നേമത്ത് രണ്ട് വയസുള്ള കുട്ടി ഡേ കെയറിൽ നിന്നിറങ്ങി രണ്ട് കിലോമീറ്റർ നടന്ന് വീട്ടിലെത്തിയ സംഭവം ഞെട്ടലുളവാക്കുന്നതാണ്. സംസ്ഥാനത്ത് യാതൊരു നിയന്ത്രണവുമില്ലാതെ ഡേകെയർ സെന്ററുകൾ പെരുകുകയാണ്. ഇത്തരം സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസവകുപ്പ് എൻ.ഒ.സി നൽകുന്നില്ല. അംഗീകാരം പോലുമില്ലാതെ ആരംഭിക്കുന്ന ഡേ കെയർ സെന്ററുകളിൽ കുട്ടികളുടെ ബുദ്ധിവികാസത്തിനും മാനസികോല്ലാസത്തിനും ആവശ്യമായ സൗകര്യങ്ങളില്ലെന്ന പരാതി വ്യാപകമാണ്.
ഡേ കെയർ സെന്ററുകളിലെ സിലബസുകൾ കുട്ടികൾക്ക് ഭാരമാകുന്നുണ്ടോ എന്ന് പരിശോധിക്കാൻ എസ്.സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തി. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നവകേരള സദസുകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഠനം നടത്താൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |