മലപ്പുറം: കേരളത്തെ സാമ്പത്തികമായി എൽ.ഡി.എഫ് സർക്കാർ തകർത്ത് തരിപ്പണമാക്കിയെന്ന പ്രതിപക്ഷ ആരോപണങ്ങൾ ശരി വയ്ക്കുന്നതാണ് സി.എ.ജി ഓഡിറ്റ് റിപ്പോർട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
ബഡ്‌ജറ്റിന് പുറത്ത് കിഫ്ബിയും പെൻഷൻ കമ്പനിയും ഉണ്ടാക്കി 25,874 കോടി രൂപയുടെ അധിക ബാദ്ധ്യതയുണ്ടാക്കിയെന്നാണ് സി.എ.ജിയുടെ കണ്ടെത്തൽ. 25,874 കോടിയുടെ ഈ അധിക ബാദ്ധ്യത സർക്കാർ മറച്ചുവച്ചെന്നും റിപ്പോർട്ടിലുണ്ട്. ബഡ്‌ജറ്റിന് പുറത്തുള്ള കടമെടുപ്പ് അപകടമുണ്ടാക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയതാണ്. പൊതുവിപണിയിൽ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിറുത്തേണ്ട സപ്ലൈകോയെയും സർക്കാർ തകർത്തു. 3,000 കോടിയാണ് സപ്ലൈകോയുടെ നഷ്ടം. സബ്സിഡി നൽകേണ്ട 13 നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോയിലില്ല. വില വർദ്ധിപ്പാക്കാനുള്ള തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |