ഒറ്റത്തണ്ടിൽ വിളഞ്ഞത് ഒരു 175 കിലോ തൂക്കം
കണിച്ചാർ: പഞ്ചായത്തിലെ ഏഴാം വാർഡ് ഏലപ്പീടിക കോളനിയിലെ പാൽമി ജോഷിയുടെ കൃഷിയിടത്തിൽ വിളഞ്ഞത് ഭീമൻകാച്ചിൽ. ഒന്നിച്ചുപറിച്ചെടുക്കാൻ കഴിയാതെ ഘട്ടംഘട്ടമായി മുറിച്ചാണ് വീട്ടുകാർ കാച്ചിൽഭീമനെ പുറത്തെത്തിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി കാച്ചിൽ പറിച്ചെടുക്കാൻ ഉള്ള ശ്രമത്തിലായിരുന്നു ജോഷിയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും. ഒരു വർഷം മുമ്പ് നട്ട കാച്ചിൽ പറിച്ചെടുക്കാൻ മണ്ണുമാറ്റി തുടങ്ങിയപ്പോഴാണ് വലിപ്പം മനസ്സിലായത്.
പൊട്ടാതെ പുറത്തെടുക്കാനായി ശ്രദ്ധയോടെയാണ് മണ്ണുമാറ്റി തുടങ്ങിയത്. വിവിധ ആകൃതിയിലേക്ക് മാറിയ കാച്ചിൽ പൊട്ടാതെ പുറത്തെടുക്കാൻ ഏറെ പരിശ്രമിച്ചെങ്കിലും വലുപ്പം കാരണം വിജയിച്ചില്ല. ഒടുവിൽ ഓരോ ഭാഗങ്ങളായി മുറിച്ചെടുക്കുകയായിരുന്നു.
വിളവെടുപ്പ് ഉദ്ഘാടനം വാർഡ് മെമ്പർ ജിമ്മി എബ്രഹാം നിർവഹിച്ചു. ജോബ് ഒരപ്പുങ്കൽ, രജീഷ് പാൽമി,ബിജു പാൽമി , രവീന്ദ്രൻ മുത്രാടൻ, ഊരുമൂപ്പൻ കുഞ്ഞാമൻ തുടങ്ങിയവർ സംബന്ധിച്ചു.മെമ്പർ ജിമ്മി അബ്രഹാം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |