ന്യൂഡൽഹി: തിരുവനന്തപുരം കണ്ടല സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ബാങ്ക് മുൻ പ്രസിഡന്റ് എൻ. ഭാസുരാംഗന് അനുവദിച്ച ഇടക്കാല ജാമ്യം സുപ്രീംകോടതി നീട്ടി. മുൻകൂർ ജാമ്യാപേക്ഷയിൽ മറുപടി സമർപ്പിക്കാൻ രണ്ടാഴ്‌ച സമയം സംസ്ഥാന സർക്കാർ ഇന്നലെ ആവശ്യപ്പെട്ടു. തുടർന്ന് ജാമ്യാപേക്ഷ മാർച്ച് ഏഴിന് പരിഗണിക്കാൻ ജസ്റ്രിസ് ബി.വി. നാഗരത്ന അദ്ധ്യക്ഷയായ ബെഞ്ച് തീരുമാനിച്ചു. ജനുവരി 16നാണ് ഭാസുരാംഗന്റെ അറസ്റ്റ് സുപ്രീംകോടതി വിലക്കിയത്. നിലവിൽ ഇ.ഡി കേസിൽ ജയിലിലാണ് ഭാസുരാംഗൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |