തിരുവനന്തപുരം: ക്ഷീരകർഷകർക്ക് മാർച്ച് ഒന്നു മുതൽ ലിറ്ററൊന്നിന് അഞ്ച് രൂപ വീതം അധിക പാൽവില നൽകുന്നതിന് തിരുവനന്തപുരം മേഖല യൂണിയൻ ഭരണസമിതി തീരുമാനിച്ചതായി ചെയർമാൻ മണി വിശ്വനാഥ് അറിയിച്ചു. 3.50 രൂപ ക്ഷീരസംഘങ്ങൾക്ക് അധിക പാൽവിലയായി നൽകും. 1.50 രൂപ മേഖല യൂണിയനിൽ സംഘത്തിന്റെ അധിക ഓഹരി നിക്ഷേപമായി സ്വീകരിക്കും. ക്ഷീരസംഘങ്ങൾക്ക് ലഭിക്കുന്ന 3.50 രൂപയിൽ 3 രൂപയാണ് ക്ഷീരകർഷകർക്ക് ലഭിക്കുക. അൻപത് പൈസ സംഘങ്ങളുടെ കൈകാര്യ ചെലവിനായി ഉപയോഗിക്കാം. ഇതോടെ തിരുവനന്തപുരം മേഖലാ യൂണിയന്റെ പരിധിയിലുള്ള ക്ഷീര സംഘങ്ങൾക്ക് ലഭിക്കുന്ന ശരാശരി പാൽവില ലിറ്ററൊന്നിന് 49.81 രൂപയായി വർദ്ധിക്കും. ഈ മാസവും യൂണിയൻ അധിക പാൽ വിലയായി ലിറ്ററൊന്നിന് 3.50 നല്കിയിരുന്നു. ക്ഷീരസംഘങ്ങൾ വഴി വിൽപന നടത്തുന്ന ഓരോ ചാക്ക് മിൽമ കാലിത്തീറ്റയ്ക്ക് 100 രൂപ സബ്സിഡിയും അനുവദിക്കും. കർഷകരുടെ പാലളവിന് ആനുപാതികമായിട്ടാണ് കാലിത്തീറ്റ സബ്സിഡി നൽകുന്നത്. ഏകദേശം 3.75 കോടി രൂപയുടെ അധികച്ചെലവ് മേഖലാ യൂണിയന് ഇതിലൂടെ ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |