തിരുവനന്തപുരം : സംസ്ഥാനത്ത് സർക്കാർമേഖലയിലെ ആദ്യ ആദ്യറോബോട്ടിക് സർജറി ആർ.സി.സിയിൽ വിജയകരമായി നടത്തി. വൃക്കയിൽ കാൻസർ ബാധിച്ച രണ്ടു മദ്ധ്യവയസ്‌ക്കരിലായിരുന്നു ശസ്ത്രക്രിയ. ഒരാളുടെ വൃക്ക പൂർണ്ണമായും മറ്റെയാളുടെ വൃക്കയിൽ കാൻസർ ബാധിച്ച ഭാഗവും റോബോട്ടിക് സർജറിയിലൂടെ നീക്കം ചെയ്തു. രണ്ടു രോഗികളും സുഖം പ്രാപിച്ചതായി ആർ.സി.സി ഡയറക്ടർ ഡോ.രേഖ എ. നായർ അറിയിച്ചു. സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ.ഷാജി തോമസിന്റെ നേതൃത്വത്തിൽ ഡോ.ശിവരഞ്ജിത്,ഡോ.ശ്രീവത്സൻ, അഖിൽതോമസ് എന്നീ സർജൻമാർ, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ.മേരിതോമസ്, ഡോ. വിജിപിള്ള, സ്റ്റാഫ് നഴ്സുമാരായ ഇന്ദു, രശ്മി, രമ്യ, അഞ്ജലി, ബൈജുദീൻ, ഓപ്പറേഷൻ തിയേറ്റർ സാങ്കേതിക ടീമിലെ അംഗങ്ങളായ എബിൻ, സന്തോഷ്, കിരൺ, ബയോമെഡിക്കൽ എൻജിനിയറിംഗ് വിഭാഗം ജീവനക്കാർ എന്നിവർ ഉൾപ്പെട്ട ടീമാണ് ശസ്ത്രക്രിയ വിജയകരമാക്കിയത്. സ്വകാര്യാശുപത്രികളിൽ ലക്ഷങ്ങൾ ചെലവുവരുന്ന സർജറിയാണിത്. രക്തനഷ്ടം,വേദന, അണുബാധ, മുറിവുകളുടെ വലുപ്പം, ആശുപത്രിവാസം എന്നിവ കുറച്ച്, രോഗി വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും റോബോട്ടിക്ക് ശസ്ത്രക്രിയ സഹായിക്കും. കഴിഞ്ഞമാസം 15നാണ് മുഖ്യമന്ത്രി റോബോട്ടിക് ശസ്ത്രക്രിയ യൂണിറ്റ് ഉദ്ഘാടനം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |