പത്തനംതിട്ട: അടൂരിൽ 110 കെവി ട്രാൻല്മിഷൻ ടവറിൽ കയറി യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ രാത്രി മുതൽ യുവാവിനെ താഴെ ഇറക്കാൻ ശ്രമിച്ച അഗ്നിശമന സേനയുടെ ദൗത്യം ഇന്ന് രാവിലെയാണ് അവസാനിച്ചത്. രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. കോട്ടമുകൾ സ്വദേശി രതീഷ് ആണ് കുപ്പിയിൽ പെട്രോളുമായി ടവറിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. യുവാവിന്റെ പരാക്രമം കാരണം പ്രദേശത്ത് മൂന്ന് മണിക്കൂറോളം വെെദ്യുതി തടസപ്പെട്ടു.
താൻ സ്‌നേഹിക്കുന്ന പെൺകുട്ടിയെ സ്ഥലത്തെത്തിച്ചാൽ മാത്രമേ താഴെയിറങ്ങുകയുള്ളൂവെന്ന് ഇയാൾ വാശിപിടിച്ചു. വിവാഹിതനായ രതീഷിന്റെ ഭാര്യയെ പൊലീസ് സ്ഥലത്തെത്തിച്ചങ്കിലും ഫലം ഉണ്ടായില്ല. അവസാനം കാമുകി എത്തി കുറെ നിർബന്ധിച്ച ശേഷമാണ് രതീഷ് താഴെ ഇറങ്ങിയത്. ദൗത്യം ഏകദേശം രാത്രി ഒരു മണിയോടെയാണ് അവസാനിപ്പിച്ചത്. നാട്ടുകാരെ ഇരുട്ടിൽ ആക്കി, പൊതുമുതൽ നശിപ്പിച്ചു എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തി രതീഷിനെതിരെ അടൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |