തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക കൃഷിനാശത്തിനും മലയോരമേഖലയിലെ ജനങ്ങൾക്ക് ഭീഷണിയുമായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള അനുമതി ഒരു കൊല്ലത്തേക്കു കൂടി നീട്ടി. വനം വകുപ്പ് അഡി. ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലാണ് ഉത്തരവിറക്കിയത്. തുടർച്ചയായി അഞ്ചാം വർഷമാണ് സമയപരിധി നീട്ടുന്നത്. നിലവിലെ കാലാവധി മേയ് 27ന് അവസാനിക്കും. തദ്ദേശ സ്ഥാപന മേധാവികൾക്കാണ് വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് നൽകാൻ അധികാരമുള്ളത്.
കാട്ടുപന്നിയെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 62-ാം വകുപ്പ് പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന പ്രമേയം നിയമസഭ കഴിഞ്ഞ മാസം 14ന് ഐകകണ്ഠ്യേന പാസാക്കിയിരുന്നു. എന്നാൽ ഈ ശുപാർശയ്ക്ക് കേന്ദ്ര വനം,പരിസ്ഥിതി മന്ത്രാലയം ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. 2022-23ൽ സംസ്ഥാനത്ത് 1524 കാട്ടുപന്നി ആക്രമണങ്ങളിലായി 7 പേരാണ് കൊല്ലപ്പെട്ടത്. അയ്യായിരത്തിലേറെപേർക്ക് കൃഷിനാശമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |