തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിനുള്ളില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ബോട്ടണി ഡിപ്പാര്‍ട്‌മെന്റിന് സമീപം വാട്ടര്‍ അതോറിറ്റി സ്ഥാപിച്ചിരുന്ന പഴയ ടാങ്കിനുള്ളില്‍ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാല്‍ പകല്‍ സമയത്ത് പോലും ആരും ഇവിടേക്ക് പോകാറില്ലായിരുന്നു. ക്യാമ്പസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്. അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കഴക്കൂട്ടം പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വാട്ടര്‍ അതോറിറ്റി ഉപയോഗിച്ചിരുന്ന കാലപ്പഴക്കം ചെന്ന ടാങ്കിലാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അസ്തികൂടത്തിന്റെ പഴക്കം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും സ്ഥലത്ത് നിന്ന് അസ്ഥികൂടം മാറ്റുമെന്നും കഴക്കൂട്ടം പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |